റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

single-img
7 April 2016

adoor-prakash

റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പതിനഞ്ചു ദിവസത്തിനുള്ളില്‍ ത്വരിത പരിശോധന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. വിവാദ സ്വാമി സ്ന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാനക്കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.