ആശാറാം ബാപുവിനെതിരെയുള്ള പീഡനക്കേസിലെ ദൃക്‌സാക്ഷികളായ മൂന്ന് പേരേ കൊലപ്പെടുത്തിയ ആശാറാമിന്റെ അനുയായി പിടിയില്‍

single-img
15 March 2016

Asaram

ആശാറാം ബാപുവിനെതിരെയുള്ള പീഡനക്കേസിലെ ദൃക്‌സാക്ഷികളായ മൂന്ന് പേരേ കൊലപ്പെടുത്തിയ ആശാറാമിന്റെ അനുയായിയെ ഗുജറാത്ത് ഭീകരവിരുദ്ധ സേന പിടികൂടി. കാര്‍തിക് ഹല്‍ദാര്‍ എന്നയാളാണ് പിടിയിലായത്. 11 ദൃക്സാക്ഷികളില്‍ നിര്‍ണായകമായ മൂന്ന് പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്.

പിടിയിലായ കാര്‍തിക് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. അമൃത് പ്രജാപതി, കൃപാല്‍ സിംഗ്, അഖില്‍ ഗുപ്ത എന്നിവരാണ് കൊല്ലപ്പെട്ടത്. മാത്രമല്ല കൊല്ലപ്പെട്ട അമൃത് പ്രജാപതിക്ക് 25 ലക്ഷം പണം നല്‍കി സ്വാധീനിക്കാന്‍ പ്രതി ശ്രമിച്ചെന്നും പോലീസ് അറിയിച്ചു.

ആശാറാം ബാപുവും മകന്‍ നാരയണ്‍ സായിക്കുമെതിരെയാണ് പീഡനക്കേസ് ഉയര്‍ന്നുവന്നത്. ഗുജറാത്തിലെ സൂററ്റ് സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ ആശാറാം ബാപുവും മകന്‍ നാരായണ്‍ സായിയും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്നാണ് കേസ്. സഹോദരിമാര്‍ ആശാറാമിന്റെ ആശ്രമത്തിലെ അന്തേവാസികളായിരിക്കെയാണ് സംഭവം.