നാല് പേരെ ബോംബ് വെച്ചു കൊല്ലുന്ന നാലു വയസ്സുകാരന്‍; ഐ.എസിന്റെ പുതിയ ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍

single-img
11 February 2016

jihadi-junior

നാല് പേരെ ബോംബ് വെച്ചു കൊല്ലുന്ന നാലു വയസ്സുകാരന്‍ ജിഹാദി ജൂനിയര്‍. ബ്രിട്ടീഷ് പൗരനായ ഇസ ദേര്‍ എന്ന കുട്ടിയാണ് ജിഹാദി ജൂനിയര്‍ എന്ന പേരില്‍ ബന്ദികളെ ബോംബുവെച്ച് കൊല്ലുന്ന വീഡിയോ ഐ.എസ് പുറത്തുവിട്ടത്. ബ്രിട്ടീഷുകാരിയായ ഗ്രെയ്സ് ഖദീജ ദേറിന്റെ മകനാണ് ഇസ ദേര്‍.

ബ്രീട്ടീഷ് ചാരനെയാണ് ബോംബ് വെച്ച് കൊല്ലുന്നതെന്നും വീഡിയോയില്‍ ഐഎസ് അവകാശപ്പെടുന്നുണ്ട്. ഐഎസിനെ തകര്‍ക്കുമെന്ന് ഡേവിഡ് കാമറൂണ്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടി ആയാണ് ഐഎസ് പുറത്തുവിട്ട പുതിയ വീഡിയോ എന്നു കരുതുന്നു. ബോംബ് വെച്ച് നാലുപേരെ കൊല്ലുന്നതിനു മുന്‍പ് അല്ലാഹു അക്ബര്‍, ദൈവം വലിയവനാണ് എന്ന് ഇസ ദേര്‍ ആക്രോശിക്കുന്നുമുണ്ട്.

എട്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബ്രിട്ടനെതിരെ വെല്ലുവിളികളുമുണ്ട്. നിങ്ങള്‍ക്കൊരിക്കലും മതിലിനു പിന്നില്‍ നിന്നോ തന്ത്രപരമായ മറ്റുവേഷങ്ങള്‍ ധരിച്ചുകൊണ്ടോ അല്ലാതെ ഞങ്ങളെ നേരിട്ട് ആക്രമിക്കാന്‍ കഴിയില്ലെന്നും സിറിയയിലേക്കും മറ്റുപ്രദേശങ്ങളിലേക്കും നിങ്ങള്‍ ഞങ്ങളുടെ സഹോദരരെ കൊല്ലാന്‍ ചാരന്മാരെ അയക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. നിങ്ങള്‍ സ്വീകരിച്ച അതേ വഴിയില്‍ നിങ്ങളുടെ സഹോദരരെ ഞങ്ങള്‍ ഇല്ലാതാക്കുന്നുവെന്നും നിങ്ങള്‍ നിങ്ങളുടെ സൈന്യത്തെ തയ്യാറാക്കുക ഞങ്ങളും പടയൊരുക്കം നടത്താം എന്നും വീഡിയോയിലൂടെ ഐ.എസ് വെല്ലുവിളിക്കുന്നു.