സിനിമാനടിയെ തലയറുത്തുകൊന്ന ഭര്‍ത്താവും കാമുകിയും പിടിയില്‍
ഒരു മാസം മുന്‍പ് ചെന്നൈയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം നടി ശശിരേഖയുടേതാണെന്നു തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശശിരേഖയുടെ ഭര്‍ത്താവ് രമേഷ് ശങ്കറും കാമുകി ലാഖിയയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. വിവാഹമോചിതയും എട്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ ഓഗസ്‌റ്റിലാണ് രമേഷ് വിവാഹംചെയ്‌തത്. മാസങ്ങള്‍ക്കുശേഷം ഇരുവരും മാനസികമായി അകലുകയും രമേഷ് താമസംമാറ്റുകയും ചെയ്‌തു. തുടര്‍ന്നാണ് ലാഖിയയുമായി പരിചയത്തിലായത്. രമേഷ് വിവാഹത്തട്ടിപ്പുകാരനാണെന്നും ഏഴാമതാണു തന്നെ വിവാഹംചെയ്‌തതെന്നും തന്റെ മകനെ തട്ടിക്കൊണ്ടുപോയെന്നും കാട്ടി കഴിഞ്ഞ നവംബറില്‍ ശശിരേഖ മടികാപ്പക്കം പോലീസില്‍ പരാതി നല്‍കി. ശല്യം തുടര്‍ന്നതോടെ താനും രമേശും ചേര്‍ന്ന് ശശിരേഖയെ തലക്കടിച്ചുകൊന്ന് തലയറുത്തുമാറ്റി വ്യത്യസ്തസ്ഥലങ്ങളില്‍ ഇടുകയായിരുന്നെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു
ശശിരേഖയെ കാണാനില്ളെന്ന് മാതാപിതാക്കള്‍ ഒരുമാസംമുമ്പ് മടിപ്പാക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കവെ കഴിഞ്ഞമാസം അഞ്ചിന് രാമപുരത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടത്തെി. ഇത് അജ്ഞാത മൃതദേഹമായി സര്‍ക്കാര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ വിരുഗംബാക്കത്തെ കുണ്ടത്തൂര്‍ കനാലില്‍നിന്ന് നാലുദിവസം മുമ്പ് തലയും കിട്ടിയതോടെയാണ് ശശിരേഖ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.