കൊച്ചി മെട്രോ നിര്‍മാണത്തില്‍ സര്‍ക്കാരിന്‌ ഇതുവരെ 500 കോടി രൂപയുടെ ലാഭമുണ്ടായെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍

single-img
1 February 2016

kochi-metroകൊച്ചി മെട്രോ നിര്‍മാണത്തില്‍ സര്‍ക്കാരിന്‌ ഇതുവരെ 500 കോടി രൂപയുടെ ലാഭമുണ്ടായെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ .കോച്ചുകള്‍ കുറഞ്ഞ വിലയ്‌ക്കു കിട്ടിയതും നിര്‍മാണകരാര്‍ തുക 25 ശതമാനം കുറഞ്ഞതും നേട്ടമായെന്നു കെ.എം.ആര്‍.എല്ലും ചൂണ്ടിക്കാട്ടുന്നു. ആലുവ മുതല്‍ പേട്ട വരെ കൊച്ചി മെട്രോ പദ്ധതിക്ക്‌ 5,180 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്‌. ആലുവ മുതല്‍ മഹാരാജാസ്‌ വരെ 18 കിലോമീറ്ററിന്‌ 4,300 കോടി രൂപയാണു പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍, ഇതുവരെയുളള നിര്‍മാണത്തിന്‌ പ്രതീക്ഷിച്ചതിലും 500 കോടി രൂപ കുറവാണു ചെലവായതെന്നു ഡി.എം.ആര്‍.സി അറിയിച്ചു.എല്‍ ആന്‍ഡ്‌ ടി ഉള്‍പ്പെടെയുളള വന്‍കിട കമ്പനികളില്‍നിന്നും കുറഞ്ഞ നിരക്കില്‍ നിര്‍മാണ കരാര്‍ കിട്ടിയതും നേട്ടമായി. ഇലക്‌ട്രിക്കല്‍ സിഗ്നലിങ്‌ ജോലികളും കുറഞ്ഞ തുകയ്‌ക്ക്‌ ചെയ്യാനായി.പച്ചാളം മേല്‍പാലത്തിന്റെ നിര്‍മാണം 13.2 കോടി രൂപ കുറവില്‍ ഒരു വര്‍ഷം കൊണ്ട്‌ ഡി.എം.ആര്‍.സി പൂര്‍ത്തിയാക്കിയത്‌ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.