മിന്നുകെട്ടിയ അതേ പള്ളിയില്‍ ആറുദിവസങ്ങള്‍ക്കു ശേഷം വിനോദിനും ആന്‍സിക്കും അന്ത്യ കര്‍മ്മങ്ങള്‍

single-img
9 January 2016

Chuttuvattam

മനുഷ്യ ജീവിതം വിധിയുടെ കൈയിലെ കളിപ്പാവയാണെന്ന് വലിയതുറ ഫാത്തിമ മാതാ ദേവാലയത്തിലെത്തിയവരുടെ മനസ്സ് പറഞ്ഞു. ആറു ദിവസം മുന്‍പു മിന്നുകെട്ടു കഴിഞ്ഞ വലിയതുറ കൊച്ചുതോപ്പ് ആന്‍സി നിവാസില്‍ വിനോദിന്റെയും ആന്‍സിയുടെയും മൃതദേഹങ്ങള്‍ ആ പള്ളിയില്‍ തന്നെ അന്ത്യകര്‍മങ്ങള്‍ക്കായി കിടത്തിയപ്പോള്‍ കണ്ടുനിന്നവരുടെ സങ്കടം നിയന്തിക്കാനായില്ല. നവ വധൂവരന്‍മാരായി കഴിഞ്ഞ ശനിയാഴ്ച പള്ളിയില്‍ നിന്നു ചിരിച്ച മുഖത്തോടെ പോയവരായിരുന്നു അവരെന്ന് വിശ്വസിക്കാനായില്ല, പലര്‍ക്കും.

ഇതേ ഫാത്തിമമാതാ ദേവാലയത്തില്‍ വെച്ചായിരുന്നു കഴിഞ്ഞ ശനിയാഴ്ച വലിയതുറ കൊച്ചുതോപ്പ് ആന്‍സി നിവാസില്‍ വിനോദിന്റെയും ആന്‍സിയുടെയും വിവാഹം നടന്നത്. പരിചയക്കാരായിരുന്ന വിനോദും ആന്‍സിയും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷമാണു വിവാഹിതരായത്. രണ്ടു ദിവസം കഴിഞ്ഞ് ഇരുവരും പള്ളിക്കു തൊട്ടുപിന്നിലുള്ള ആന്‍സിയുടെ വീട്ടില്‍ നിന്നാണു വേളാങ്കണ്ണിക്കു പോയത്.

അപകടത്തില്‍ വിനോദിന്റെ ശരീരം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിതറിപ്പോയിരുന്നു. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ ഇരുവരെയും തിരിച്ചറിഞ്ഞത്. വൈകിട്ട് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹവുമായി നാഗര്‍കോവിലില്‍ നിന്നു വാഹനം തിരിച്ചപ്പോള്‍ തന്നെ കൊച്ചുതോപ്പ് പ്രദേശം ജനനിബിഡമായിരുന്നു.