രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീംകോടതി

single-img
2 December 2015

supreme courtന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീംകോടതി. ജീവപര്യന്തം തടവെന്നാല്‍  ജീവിതാവസാനം വരെയുള്ളശിക്ഷയെന്നും  ഭരണഘടനാ ബഞ്ച് വിധിച്ചു. മൂന്ന് ജഡ്ജിമാര്‍ ഈ വാദം ഉന്നയിച്ചപ്പോള്‍ രണ്ട് ജഡ്ജിമാര്‍ ഇതിനെ എതിര്‍ത്തു.

മരുഗന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാനമായ വിധി. മുരുകന്‍, പെരറിവാളന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

പ്രതികളുടെ മോചനത്തെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.