ഗോമാതാവിന് വേണ്ടി ആരെയും കൊല്ലാനും മരിക്കാനും തയ്യാറാണെന്ന് തെലങ്കാനയുടെ ബിജെപി എംഎല്‍എ

single-img
2 December 2015

bjp-mpഹൈദരാബാദ്: ഗോമാതാവിന് വേണ്ടി ആരെയും കൊല്ലാനും മരിക്കാനും തയ്യാറാണെന്ന് തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ. തെലങ്കാനയിലെ ഗോശാമല്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ എംഎല്‍എയാണ് രാജ് സിംഗ്. പശുവിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകും. കൊല്ലാനും മരിക്കാനും മടിയില്ലെന്നു രാജാ സിംഗ് അറിയിച്ചു.

ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബീഫ് ഫെസ്റ്റിവല്‍ എന്ത് വില കൊടുത്തും തടയുമെന്ന് രാജാ സിംഗ് പറഞ്ഞു.   ‘തങ്ങള്‍ പശു സംരക്ഷണത്തിന് വേണ്ടി കൊല്ലാനും മരിക്കാനും തയ്യാറാണ്, പശുവിനെ കൊല്ലുന്നവരെ തടഞ്ഞ് ഗോമാതാവിനെ സംരക്ഷിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്’. ഹിന്ദുത്വ ആശയങ്ങളെ എതിര്‍ക്കുന്നവരാണ് രാഷ്ട്രീയമായി ബീഫ് ഫെസ്റ്റിവലിനെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നതെന്നും രാജാ സിംഗ് ആരോപിച്ചു.

ദാദ്രി സംഭവം തെലങ്കാനയില്‍ ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ ബീഫ് ഫെസ്റ്റിവല്‍ സംഘാടകരോട് പരിപാടി ഉപേക്ഷിക്കാനും ബിജെപി എംഎല്‍എ ആവശ്യപ്പെട്ടു.ഇദ്ദേഹം നിരവധി കൊലപാതക കേസുകളില്‍ പ്രധാന പ്രതിയാണ്. 2008ല്‍ രണ്ട് ക്രിസ്ത്യന്‍ പാസ്റ്റേഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന രാജാ സിംഗ് നിരവധി വര്‍ഗീയ കലാപ കേസുകളിലും ആരോപണ വിധേയനാണ്.