അമേരിക്കയില്‍ കുടുംബാസൂത്രണ ക്ലിനിക്കിന് നേരേ വെടിവെപ്പ്; മൂന്ന് മരണം

single-img
28 November 2015

clinikന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊളോറാഡോയിലെ കുടുംബാസൂത്രണ ക്ലിനിക്കിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ആക്രമണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.  ആക്രമണസമയത്ത് നിരവധി പേര്‍ ക്ലിനിക്കില്‍ കുടുങ്ങിയിരുന്നു. അഞ്ച് പോലീസുകാര്‍ അടക്കം 11 പേര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്.

കുടുംബാസൂത്രണരംഗത്ത പ്രവര്‍ത്തിക്കുന്ന പ്ലാന്‍ഡ് പേരന്റ് ഹുഡ് എന്ന സംഘടനയുടെ ക്ലിനിക്കിലാണ് അക്രമണം നടന്നത്. ഇതേ തുടര്‍ന്ന് യു.എസിലെ പേരന്റ് ഹുഡ് ക്ലിനിക്കുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബാസൂത്രണത്തെയും ഗര്‍ഭഛിദ്രത്തെയും എതിര്‍ക്കുന്ന സംഘടനകള്‍ നേരത്തെ തന്നെ പേരന്റ് ഹുഡ് ക്ലിനിക്കുകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.