ഒരു ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി പോലും വാങ്ങിയില്ല; എന്നിട്ടും റിലയന്‍സിനു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേരള സര്‍ക്കാര്‍ നല്‍കിയത് 228 കോടി രൂപ

single-img
23 November 2015

Kerala-to-use-DC-power-technology-768x427

ഒരു ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി പോലും വാങ്ങിയില്ല. എന്നിട്ടും റിലയന്‍സിനു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നല്‍കി കേരള സര്‍ക്കാര്‍ നല്‍കിയത് 228 കോടി രൂപയാണ്. കരാര്‍ നിലവിലുണ്ടെങ്കില്‍ വൈദ്യുതി വാങ്ങിയില്ലെങ്കില്‍പ്പോലും ഫിക്‌സഡ് ചെലവായി റിലയന്‍സിനു കോടികള്‍ നല്‍കണമെന്നിരിക്കേ വീണ്ടും റിലയന്‍സിന്റെ വൈദ്യുതിനിലയവുമായുള്ള കരാര്‍ പുതുക്കുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദമേറുകയാണ്.

കഴിഞ്ഞ കാലങ്ങളില്‍ വൈദ്യുതി നിയന്ത്രണമുള്‍പ്പെടെ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായ ദിവസങ്ങളില്‍പ്പോലും ബി.എസ്.ഇ.എസില്‍നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയിട്ടില്ല. വൈദ്യുതിക്കു വില കൂടുതലായതിനാല്‍ കരാര്‍ പുതുക്കാനില്ലെന്ന് കഴിഞ്ഞ വര്‍ഷം വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, റിലയന്‍സുമായി കരാര്‍ പുതുക്കണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തതോട കരാര്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിചിത്ര വാദമായിരുന്നു ഇതിന് ന്യായീകരണമായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്.

വൈദ്യുതി വാങ്ങിയില്ലെങ്കിലും കരാറനുസരിച്ച് റിലയന്‍സിന് ഫിക്‌സഡ് ചെലവായി 2013-14 ല്‍ 88.54 കോടി രൂപയും 2014-15 ല്‍ 77 കോടി രൂപയും 2015 ഒക്‌ടോബര്‍ വരെ 62 കോടി രൂപയുമാണ് നല്‍കിയിരിക്കുന്നത്. ഇതിനിടെ അവിടെ നിന്ന് മകരളം കുറച്ചു വൈദ്യുതി വാങ്ങിയിരുന്നു. അത് തമിഴ്‌നാടിനു വില്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബി.എസ്.ഇ.എസിന്റെ നിരക്ക് നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു അത്.