പാലക്കാട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടത്തിയിരുന്നതായി പശുപാലന്‍, നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ സദാചാര പോലീസ് ചമഞ്ഞ് അക്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് തടിയൂരുകയായിരുന്നു

single-img
20 November 2015

rahul-reshmi1

തിരുവനന്തപുരം: പാലക്കാട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടത്തിയിരുന്നതായി ചുംബനസമര സംഘാടകരിലെ പ്രധാനി രാഹുല്‍ പശുപാലന്റെ വെളിപ്പെടുത്തല്‍. സൈബര്‍ സെല്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായ രാഹുല്‍ സംഭവങ്ങള്‍ തുറന്ന് പറയുകയായിരുന്നു.
ചുംബന സമരവും അതുമായി ബന്ധപ്പെട്ട് പല സംഭവവികാസങ്ങളും നടക്കുന്ന സമയത്തായിരുന്നു പാലക്കാട്ട് പെണ്‍വാണിഭം നടത്തിയിരുന്നത്. പാലക്കാട് കുഴല്‍മന്ദം കേന്ദ്രീകരിച്ചാണ് രാഹുലും കൂട്ടരും പെണ്‍വാണിഭം നടത്തിവന്നിരുന്നത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ സദാചാര പോലീസ് ചമഞ്ഞ് ചുംബനസമരക്കാരെ കുഴല്‍മന്ദം വാസികള്‍ അക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന കള്ള പ്രചാരണം നടത്തിയാണ് അന്ന് തടിയൂരിയത് എന്ന് രാഹുല്‍ വെളിപ്പെടുത്തി.

ചുംബന സമരക്കാരെ സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. തുടര്‍ന്ന് സംഭവം ആഭ്യന്തര മന്ത്രിയുടെ പക്കല്‍ എത്തുകയും സദാചാര പോലീസ് ചമയുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ പാലക്കാട് നിന്നും രാഹുലും പെണ്‍വാണിഭസംഘവും രക്ഷപ്പെടുകയായിരുന്നു.

മലയാള സിനിമയിലെ ന്യൂജനറേഷന്‍ നടിയും നടിയോട് അടുപ്പമുള്ള ചിലരുമാണ് വാണിഭത്തിനായി ഒത്താശകള്‍ ചെയ്തിരുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. രാഹുലിന്റെ ഭാര്യ രഷ്മിയെ ചോദ്യം ചെയ്തപ്പോഴും പല നിര്‍ണ്ണയക തെളിവുകളും പോലീസിന് ലഭിച്ചുവെന്നാണ് സൂചന. പെണ്‍വാണിഭത്തിന് മറയായി ചുംബനസമരത്തെ ഉപയോഗിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വാണിഭത്തിന് സഹായങ്ങള്‍ എത്തിച്ചുതന്നവരില്‍ പ്രധാനി അച്ചായന്‍ എന്ന് വിളിക്കുന്ന ജോഷിയാണ്. ജോഷിയും മകനും തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുതന്നിരുന്നതായും രാഹുലും രശ്മിയും വെളിപ്പെടുത്തി.

വാണിഭത്തിനായി രണ്ട് യുവതികളുമായി കൊച്ചിയിലെത്തിയ ജോഷിയെ പിടികൂടുന്നതിനിടെ പോലീസിനെ ഇടിച്ചുവീഴ്ത്തി ഇവര്‍ കാറില്‍ കടന്നുകളഞ്ഞിരുന്നു. ജോഷിയേയും മകനേയും പിടികൂടാനുള്ള വലവിരിച്ചിരിക്കുകയാണ് പോലീസ്.