കണ്ണൂര്‍ മാട്ടൂലില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദ വേളയില്‍ അനുയായികള്‍ തോറ്റ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നികൃഷ്ടമായ രീതിയില്‍ അപമാനിച്ചു

single-img
9 November 2015

LEAGUE

കണ്ണൂര്‍ മാട്ടൂലില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ തോറ്റ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നികൃഷ്ടമായ രീതിയില്‍ അപമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രതീകാത്മക ബലാത്സംഗ രീതിയില്‍ മുസ്ലീംലീഗ് ആഘോഷം സംഘടിപ്പിച്ചത്. കണ്ണൂര്‍ മാട്ടൂലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചത് വന്‍ വിവാദം ഉയര്‍ത്തിവിട്ടിരിക്കുകയാണ്.

വാര്‍ഡില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരേ മത്സരിച്ച് തോറ്റ എസ്ഡിപിഐയുടെ വനിതാ സ്ഥാനാര്‍ത്ഥിയെ പ്രതീകാത്മകമായി ക്രൂരമായി അപമാനിക്കുന്ന രീതിയിലാണ് ലീഗ് പ്രവര്‍ത്തകര്‍ ചിത്രീകരിച്ചത്. പര്‍ദയണിഞ്ഞ ഡമ്മിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന രീതിയിലാണ് പുറത്തുവന്ന വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ മാട്ടൂല്‍ മടക്കര ഈസ്റ്റില്‍ നിന്നാണെന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ഈ വീഡിയോയുടെ ഇടയില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേരും കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലീഗ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ഇവിടെ ഇത്തവണ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി രംഗത്ത് വന്നയതാണ് ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. അതിനെ തുടര്‍ന്നാണ് വളരെ മോശമായി രീതിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ അപമാനിക്കാനുള്ള ശ്രമം നടന്നതും.

സ്ഥാനാര്‍ത്ഥിയെ അപമാനിച്ചവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കലിന് കേസെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് വനിതാ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.