രണ്ട് ദളിത് കുട്ടികള്‍ പൊള്ളലേറ്റ് മരിച്ചസംഭവം; തീ പടര്‍ന്നത് വീട്ടിനുള്ളില്‍ നിന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

single-img
1 November 2015

dalithഫരീദാബാദ്: ഹരിയാനയിലെ  രണ്ട് ദളിത് കുട്ടികള്‍ പൊള്ളലേറ്റ് മരിച്ചസംഭവത്തില്‍ തീ പടര്‍ന്നത് വീട്ടിനുള്ളില്‍നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പാതി കത്തിയനിലയില്‍ മണ്ണെണ്ണ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പിയും പാതി കത്തിയ കട്ടിലും ചൂണ്ടിക്കാട്ടിയാണ് ഫോറന്‍സിക് സംഘം ഈ നിഗമനത്തിലെത്തിയത്. പുറത്തുനിന്ന് ആരും വീട്ടിനുള്ളില്‍ കടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ട് ഈയാഴ്ചതന്നെ സി.ബി.ഐ.ക്ക് സമര്‍പ്പിക്കും. ഫരീദാബാദിലെ സന്‍പേദില്‍ ഒക്ടോബര്‍ 20-നാണ് സംഭവം.

നാലുവയസ്സുകാരന്‍ വൈഭവ്, എട്ടുമാസം പ്രായമുള്ള ദിവ്യ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. നേരത്തേയുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി രജപുത്തുകള്‍ ദളിത് കുടുംബത്തെ തീവെച്ച് കൊല്ലുകയായിരുന്നുവെന്നായിരുന്നു ആരോപണം. വീട്ടില്‍ ഉറങ്ങുകയായിരുന്ന തങ്ങളെ തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊള്ളലേറ്റ ഗൃഹനാഥന്‍  പറയുന്നത്.