ചന്ദ്രബോസ് വധക്കേസ്; നിഷാം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ടെന്ന് രണ്ടാം സാക്ഷി മൊഴി നല്‍കി

single-img
30 October 2015

chandra-bose-1തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിഷാം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ടെന്ന് രണ്ടാം സാക്ഷി അജീഷ് മൊഴി നല്‍കി. വിസ്താരം തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്.  ചന്ദ്ര ബോസിനെ നിഷാം കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ടു വെന്ന് അജീഷ് കോടതിയില്‍ പറഞ്ഞു. വകുപ്പ്164 പ്രകാരം നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്ന നിലപാടാണ് അജീഷ് സ്വീകരിച്ചത്.

മരണ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്ത കേസില്‍ സാക്ഷി മൊഴി നിര്‍ണായകമാണ്. നിഷാമിന്റെ ആക്രമണത്തിന് ശേഷം പരുക്കേറ്റ ചന്ദ്രബോസിനെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ അജീഷായിരുന്നു.

ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി ശോഭാ സിറ്റിയിലെ ജീവനക്കാരന്‍ അനൂപ് വീണ്ടും മൊഴിമാറ്റിയിരുന്നു. പ്രോസിക്യൂഷനു അനുകൂലമായിട്ടാണ് മൊഴിമാറ്റിയത്.  കുറ്റബോധം കൊണ്ടാണ് സത്യം പറയുന്നതെന്നും അനൂപ് കോടതിയില്‍ പറഞ്ഞു. നിഷാമിന് അനുകൂലമായി കോടതിയില്‍ പറഞ്ഞത് കളവാണെന്നും അനൂപ് വ്യക്തമാക്കി.  വിചാരണയുടെ ആദ്യ ദിവസം തന്നെ ഒന്നാംസാക്ഷി മൊഴി മാറ്റിയതു പ്രോസിക്യൂഷനു തിരിച്ചടിയായിരുന്നു.