മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ചു കൊന്നു

single-img
24 October 2015

police-line-do-not-cross-tape-at-crime-scene-1-2000x1349ഹൈദരാബാദ്‌: മദ്യം കഴിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ചു കൊന്നു. ഒസ്‌മാനിയയിലെ മണികേശ്വറിലാണ് സംഭവം നടന്നത്. രാമുലമ്മ എന്ന 50 കാരി ഭര്‍ത്താവ്‌ ചന്ദ്രയ്യ എന്ന 53 കാരനെയാണ്‌ കൊന്നത്‌. ഇവരെ വെള്ളിയാഴ്‌ച പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴു മണിയോടെയായിരുന്നു സംഭവം. ദസറ ആഘോഷത്തിന്റെ ഭാഗമായി മദ്യം വാങ്ങാന്‍ രാമുലമ്മ   ഭര്‍ത്താവിനോട്‌ പണം ആവശ്യപ്പെട്ടു. എന്നാല്‍ ചന്ദ്രയ്യ ആവശ്യം നിരസിച്ചത്‌ ഇരുവരും തമ്മിലുള്ള വഴക്കിലേക്കും ഇത്‌ പിന്നീട്‌ അടിപിടിയിലേക്കും നീണ്ടു.

ഇതിനിടയില്‍ രാമുലമ്മയുടെ അടിയേറ്റ്‌ ഭര്‍ത്താവി നിലത്ത്‌ വീഴുകയും അബോധാവസ്‌ഥയിലാകുകയും ചെയ്‌തു. തുടര്‍ന്ന്‌ ഭര്‍ത്താവിന്റെ മുകളില്‍ കയറിയിരുന്ന രാമുലമ്മ ചന്ദ്രയ്യയെ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നു.

ഭര്‍ത്താവ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കുഴഞ്ഞു വീണു മരിച്ചതായി രാമുലമ്മ പറഞ്ഞു. പോലീസ്‌ എത്തിയപ്പോള്‍ ചന്ദ്രയ്യ മരിച്ചു കിടക്കുന്നതാണ്‌ കണ്ടത്‌. ഇവര്‍ മൃതദേഹം പോസ്‌റ്റുമാര്‍ട്ടത്തിനായി അയയ്‌ക്കുകയും കഴുത്തു ഞെരിച്ച്‌ കൊല്ലുകയായിരുന്നെന്ന്‌ പോസ്‌റ്റുമാര്‍ട്ടത്തില്‍ തെളിയുകയും ചെയ്‌തു.