ഡല്‍ഹിയിലും ശിവസേനയുടെ ഭീഷണി; പാക്ക് ഗസൽ ഗായകൻ ഗുലാം അലിയുടെ സംഗീത പരിപാടി ഉപേക്ഷിച്ചു
ശിവസേനയുടെ ഭീഷണി ശക്തമായതോടെ പാക്ക് ഗസൽ ഗായകൻ ഗുലാം അലി ഡല്‍ഹിയില്‍ നടത്താനിരുന്ന സംഗീത പരിപാടിയും ഉപേക്ഷിച്ചു. നവംബർ എട്ടിന് ഡല്‍ഹിയില്‍ നടത്താനിരുന്ന സംഗീത കച്ചേരി. ലാഹോറില്‍ വെച്ചു നടന്ന ചര്‍ച്ചയിലാണ് ഗുലാം അലി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം ഡൽഹി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗുലാം അലി പറഞ്ഞു.
ശിവസേനയുടെ ഭീഷണിയത്തെുടര്‍ന്ന് നേരത്തേ മുംബൈയില്‍ നടത്താന്‍ നിശ്ചയിച്ച ഗുലാം അലിയുടെ പരിപാടിയും റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഡല്‍ഹിയില്‍ ഗസല്‍ സന്ധ്യ നടത്താൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഗുലാം അലിയെ ക്ഷണിക്കുകയായിരുന്നു. കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സംഗീത കച്ചേരി നടത്താന്‍ ഗുലാം അലിയെ ക്ഷണിച്ചിരുന്നു.
അതേസമയം, ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് കമന്റേറ്റർമാരും മുൻ ക്രിക്കറ്റ് താരങ്ങളുമായ വസീം അക്രവും, ശുഹൈബ് അക്തറും പാകിസ്ഥാനിലേക്ക് മടങ്ങും. മുംബൈയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഉപേക്ഷിച്ചാണ് ഇരുവരും മടങ്ങുന്നത്. ശിവസേനയുടെ ഭീഷണി ശക്തമായതോടെ പാക് അമ്പയര്‍മാരായ അലീം ദറിനെ ഐസിസി പിന്‍വലിച്ചിരുന്നു.
തിങ്കളാഴ്‌ച ഇന്ത്യ–പാക് പരമ്പരയ്ക്കു വേണ്ടിയുള്ള ബിസിസിഐ– പിസിബി ചർച്ചകൾ ശിവസേന തടസ്സപ്പെടുത്തിയതിനു പിന്നാലെ അലീം ദറിനെതിരെ ഭീഷണിയും ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പിന്‍ വലിക്കാന്‍ ഐസിസി തീരുമാനിച്ചത്. .