പാകിസ്ഥാന്‍കാരനായ മിയാന്‍ദാദിനെ ബാല്‍ താക്കറെ അതിഥിയായി സ്വീകരിച്ചത് ശിവസേനക്കാര്‍ക്ക് ഓര്‍മ്മയുണ്ടാകുമോയെന്ന് ബി.ജെ.പി

single-img
15 October 2015

JAVED-MIANDAD-BAL-Thackeray.jpg.image.784.410

മുംബൈയിലെ കരിയോയില്‍ വിവാദവുമായി ബന്ധപ്പെട്ട് ശിവസേന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബിജെപി മുംബൈ യൂണിറ്റ് പ്രസിഡന്റ് ആശിഷ് ഷെലാറിന്റെ മറുപടി. പാക്കിസ്ഥാനെ ശക്തമായി എതിര്‍ക്കുന്ന ശിവസേന എന്തുകൊണ്ടാണ് നേരത്തെ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിനെ സ്വീകരിച്ച് ആനയിച്ചതെന്നാണ് അ ദ്ദേഹം ചോദിച്ചിരിക്കുന്നത്.

ശിവസേനയുടെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്ന ബാല്‍താക്കറെ, മിയാന്‍ദാദിനെ സ്വന്തം വീട്ടില്‍ അതിഥിയായാണ് സ്വീകരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ സിനിമാ താരം സഞ്ജയ് ദത്തിനെ എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും തങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്ന ശിവസേനക്കാര്‍ ഇത് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അവസരവാദ രാഷ്ട്രീയമാണ് ഇപ്പോള്‍ ശിവസേന കാണിക്കുന്നതെന്നു ജനങ്ങള്‍ക്ക് മനസിലാക്കുമെന്നും ബിജെപിയെ ശിവസേന രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും ആശിഷ് പറഞ്ഞു.