ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒന്നരവയസ്സുള്ള മകളുമായി കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍

single-img
9 October 2015

Aswani

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒന്നരവയസ്സുള്ള മകളുമായി കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍. യുവതിയെ പാലക്കാട് ജില്ലയിലെ അഗളിയിലെ വാടകവീട്ടില്‍ മരിച്ച നിലയിലാണ് കണെ്ടത്തിയത്. യുവതിയുടെ മരണത്തിന്റെ പേരില്‍ കാമകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചാവക്കാട് മുതുവട്ടൂര്‍ പെരിങ്ങാടന്‍ അശോകന്റെ മകള്‍ അശ്വനി (21) യാണു മരിച്ചത്. ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവിന്റെ ഭാര്യയായ അശ്വനി തന്റെ പെണ്‍കുഞ്ഞിനൊപ്പം ഭര്‍ത്താവിന്റെ സുഹൃത്തും കൂടെ ജോലി ചെയ്യുന്ന ബസിലെ കണ്ടക്ടറുമായ ചെന്ത്രാപ്പിന്നി ജിനീഷിന്റെ (22) കൂടെ താമസിച്ചു വരികയായിരുന്നു.

അശ്വനിയെയും മകളെയും ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു മാസം മുമ്പ് ഇവര്‍ അഗളിയിലുണെ്ടന്നു കണെ്ടത്തുകയും ഇതേത്തുടര്‍ന്നു മൂന്നുപേരെയും പോലീസ് ചാവക്കാട് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. എന്നാല്‍ കാമുകനോടോപ്പം പോകാനാണ് അശ്വനി ആഗ്രഹം പ്രകടിപ്പിച്ചത്. ഇത് കോടതി അനുവദിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടിയേയും തന്നെയും കാമുകന്‍ ഉപദ്രവിക്കുന്നുണെ്ടന്നും തന്നെ രക്ഷിക്കണമെന്നും അശ്വനി ഭര്‍ത്താവിനേയും സ്വന്തം വീട്ടുകാരെയും ഫോണിലൂടെയും അറിയിച്ചു. പരിഭ്രാന്തരായ ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ അഗളിയിലേക്ക് ചെന്നെങ്കിലും അഗളിയിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അശ്വനിയുടെ മൃതദേഹമാണ് കാണാന്‍ സാധിച്ചത്. അശ്വനിയുടെ ഒന്നര വയസുള്ള മകളുമായി ആശുപത്രിയിലുണ്ടായിരുന്ന കാമുകന്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ബന്ധുക്കളെ അറിയിച്ചത്.

കുഞ്ഞിനെ ഏറ്റുവാങ്ങിയ ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി കാമുകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അശ്വനിയെ അപായപ്പെടുത്തിയതാണെന്നു ഭര്‍ത്താവും അശ്വനിയുടെ വീട്ടുകാരും പറഞ്ഞു. കാമുകന്റെ ഉപദ്രവത്തില്‍ കുഞ്ഞിന്റെ കാലില്‍ പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു.

പോലീസ് നടപടികള്‍ പുര്‍ത്തിയാക്കിയ ശേഷം അശ്വനിയുടെ മ്യതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു. ചാവക്കാട് എസ്‌ഐ പി.ഡി അനൂപ്‌മോന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. സംഭവം സംബന്ധിച്ചു ബന്ധുക്കള്‍ ഉന്നത പോലീസ് മേധാവികള്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്.