ശശാങ്ക് മനോഹറെ ബിസിസിഐ പ്രസിഡന്റ്

single-img
4 October 2015

shashank_manohar-മുംബൈ: ശശാങ്ക് മനോഹറെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗമാണ്   ശശാങ്ക് മനോഹറെ ബിസിസിഐയുടെ മുപ്പതാമത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. അന്തരിച്ച ജഗ്മോഹന്‍ ഡാല്‍മിയയുടെ പകരക്കാരനാണ് ശശാങ്ക് മനോഹര്‍.

ശ്രീനിവാസന്‍ ക്യാമ്പിന് എതിരാളിയെ നിര്‍ത്താന്‍ കഴിയാതെവന്നതോടെയാണ് ഏകപക്ഷിയമായി ശശാങ്ക് മനോഹര്‍ ബോര്‍ഡ് തലപ്പത്തെത്തിയത്. ബിസിസിഐയില്‍ എന്‍ ശ്രീനിവാസന്‍ ശരദ് പവാര്‍ യുഗം അവസാനിപ്പിക്കാന്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍ നടത്തിയ നീക്കമാണ് ഒടുവില്‍ ഫലം കണ്ടത്.