വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്നത് ബീഫ് അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ തന്റെ ബാപ്പയുടെ ജീവന്‍ തിരിച്ചു തരാന്‍ കഴിയുമോയെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ മകള്‍ സാജിത

single-img
30 September 2015

Family members of Akhlaq, who was killed in a communal clash in Jarcha area of Dadri, sit next to the bed from where he was picked and murdered on tuesday- Express Photo by Gajendra Yadav,29/09/2015

”വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്നത് ബീഫ് അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ നിങ്ങള്‍ തല്ലിക്കൊന്ന എന്റെ ബാപ്പയുടെ ജീവന്‍ തിരിച്ചു തരാന്‍ കഴിയുമോ?” കൊല്ലപ്പെട്ട മുഹമ്മദിന്റെ മകള്‍ സാജിതയുടേതാണ് ചോദ്യം. പിതാവിനെ നഷ്ടപ്പെട്ട തനിക്ക് ഇനി സഹോദരെനക്കൂടി നഷ്ടപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും പതിനെട്ടുകാരിയായ സാജിത പറഞ്ഞു.

ദില്ലി ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഇന്നലെ രാത്രിയാണ് മുഹമ്മദിനെ ജനക്കൂട്ടം തല്ലികൊന്നത്. പ്രദേശത്തെ ക്ഷേത്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ദാദ്രി സ്വദേശി മുഹമ്മദിനെ ജനക്കൂട്ടം തല്ലികൊന്നത്. മുഹമ്മദിന്റെ മകന്‍ ദാനിഷിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.

ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് നിന്ന് കാണാതായ ഒരു പശുവിനെ തങ്ങള്‍ കൊന്നുവെന്ന് സമീപത്തെ ഒരു ക്ഷേത്രത്തില്‍ നിന്നുണ്ടായ ഒരു അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ജനക്കൂട്ടം വീട്ടിലെത്തിയത്. വീട്ടിലേക്ക് ഇരച്ചുകയറിയെത്തിയ പത്തോളം പേര്‍ പിതാവിനെയും സഹോദരനെയും ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അതിക്രൂരമായ അടിയേറ്റാണ് ബാപ്പ മരിച്ചത്. സഹോദരന്റെ നെഞ്ചിലും തലയില്‍ അവര്‍ അടിച്ചു. സംഭവത്തെ കുറിച്ച് പൊലീസില്‍ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. തന്നെയും മുത്തശ്ശിയെയും അവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും സാജിത പറഞ്ഞു.

കൊലപാതകം കഴിഞ്ഞ് അക്രമിസംഘം സ്ഥലത്ത് നിന്ന് പോയി മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും സാജിത പറഞ്ഞു. തങ്ങള്‍ പശുവിനെ കൊന്നിട്ടില്ലെന്നും അങ്ങനെയൊരു സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും വീട്ടില്‍ ബീഫ് പാചകം ചെയ്തിട്ടില്ലെന്നും സാജിത പറഞ്ഞു. വീട്ടിലെ ഫ്രിഡ്ജില്‍ മട്ടണ്‍ മാത്രമാണുണ്ടായിരുന്നതെന്നും ഫ്രിഡ്ജില്‍ ഉണ്ടായിരുന്നത്. മട്ടണ്‍ അവര്‍ ബീഫായി തെറ്റിദ്ധിരിക്കുകയായിരുന്നു. സംശയനിവാരണത്തിന് പോലീസ് അത് കൊണ്ടുപോയെന്നും സാജിത പറഞ്ഞു.