ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും

single-img
17 September 2015

Greenfield-Stadium

ജന്മ വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകും. സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസത്തെ മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഐഎസ്എല്ലിന് ലഭിച്ച ജനപിന്തുണയാണ് ടൂര്‍ണ്ണമെന്റിനായി കേരളം പരിഗണിക്കാന്‍ കാരണമെന്ന് സാഫ് പ്രസിഡന്റ് കാസിം മുഹമ്മദ് അറിയിച്ചു.

ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങള്‍ ടുര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും. ദേശീയ ഗെയിംസ് ഉദ്ഘാടന സമാപന ചടങ്ങുകള്‍ നടന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് സാഫ് കപ്പ് വേദിയൊരുക്കുന്നത്. ഫുട്‌ബോളിന് കേരളം നല്‍കുന്ന പിന്തുണ വലുതാണെന്നും സാഫ് പ്രസിഡന്റ് വ്യക്തമാക്കി.

നിലവില്‍ ചാമ്പ്യന്‍മാര്‍ അഫ്ഗാനിസ്ഥാനാണ്. ടൂര്‍ണ്ണമെന്റിലെ ടീമുകളില്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതും അവര്‍ക്കു തന്നെ. നിലവിലെ റണ്ണറപ്പാണ് ഇന്ത്യ. യൂറോപ്പിലെയും അമേരിക്കയിലെയും രണ്ടാം ഡിവിഷന്‍ താരങ്ങളുമായാണ് അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തിനെത്തുന്നത്. ഇതിനു മുമ്പ് നടന്ന പതിനൊന്നു ടൂര്‍ണ്ണമെന്റുകളില്‍ ആറ് തവണ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് ടീമുകള്‍ ഓരോ തവണ കിരീടം നേടിയിട്ടുണ്ട്.