ചന്ദ്രബോസ് കൊലക്കേസ്; പ്രതി നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

single-img
11 September 2015

nisam-01തൃശൂര്‍ :  ശോഭാസിറ്റിയിലെ സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കാപ്പാ കാലാവധി ഇന്നവസാനിച്ചതോടെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിഷാമിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ്‌ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്.

കേസിന്റെ വിചാരണ ഒക്ടോബര്‍ ആറു മുതല്‍ നവംബര്‍ ഏഴു വരെ നടക്കും. ജനവരി 29 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ കാറിലെത്തിയ നിഷാം  ചന്ദ്രബോസിനെ കാര്‍കൊണ്ടിടിപ്പിക്കുകയും പിന്നീട് വടികൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു.  ഫിബ്രവരി 16 ന് ആസ്പത്രിയില്‍ വെച്ചാണ് ചന്ദ്രബോസ് മരിച്ചത്.