പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഒരു വര്‍ഷത്തിനിടെ ചെലവായത് 37 കോടി രൂപ

single-img
7 September 2015

modi3ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പരട്യനത്തിന് ഒരു വര്‍ഷത്തിനിടെ ചെലവായത് 37 കോടി രൂപ. വിവരാവാകാശപ്രകാരമുള്ള ചോദ്യത്തിനുത്തരമായാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ തുക ചെലവായത് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിലും കുറച്ച് ചെലവായത് ഭൂട്ടാന്‍ സന്ദര്‍ശനത്തിലുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മോദിക്കും പ്രതിനിധി സംഘത്തിനും ഹോട്ടലിലെ താമസത്തിനായി അഞ്ചു കോടിയിലധികം രൂപയും കാറുകളുടെ വാടകയ്ക്കായി രണ്ടു കോടിയിലധികവുമാണ് ഓസ്‌ട്രേലിയയില്‍ ചെലവായത്. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ആകെ 41.33 ലക്ഷമാണ് ചെലവായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവരാവകാശ നിയമപ്രകാരം 16 രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍ വരെ 20 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചിരിക്കുന്നത്. ഇതില്‍ ഓസ്‌ട്രേലിയ (8.91 കോടി), യുഎസ് (6.13 കോടി), ജര്‍മനി (2.92 കോടി), ഫിജി (2.59 കോടി), ചൈന (2.34 കോടി) എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളാണ് ചെലവിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

അധികാരത്തിലേറി ഒരു വര്‍ഷത്തിനിടെ 17 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി 53 ദിവസങ്ങളാണ് മോദിക്ക് വേണ്ടിവന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരു വര്‍ഷത്തിനിടെ 12 രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ 47 ദിവസങ്ങളാണ് ഉപയോഗിച്ചത്.