മുത്തൂറ്റ് പോള്‍ വധം; പതിമൂന്ന് പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതേ വിട്ടു

single-img
1 September 2015

paulmgeorge_Lവിവാദമായ മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് കൊലക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി. പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു. കൊലപാതകം, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരിക്കുന്നതായും കോടതി നീരീക്ഷിച്ചു.

കാരി സതീഷും ജയചന്ദ്രനുമടക്കും ഒന്‍പത് പ്രതികള്‍ക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും മറ്റു നാലു പ്രതികള്‍ തെളിവു നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. ഒന്നാം പ്രതി ജയചന്ദ്രന്‍, കാരി സതീഷ്, പുത്തന്‍ പാലം രാജേഷ്, സത്താര്‍, ആറാം പ്രതി ജെ. സതീഷ് കുമാര്‍, ഏഴാം പ്രതി ആര്‍. രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയത്. അഭി, റിയാസ്, സിദ്ദിഖ്, ഇസ്മയില്‍ എന്നിവര്‍ തെളിവുനശിപ്പിച്ചതായും കോടതി കണ്ടെത്തി.

മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. തന്റെ അച്ഛനന്മമാര്‍ വീട്ടില്‍ തനിച്ചായതിനാല്‍ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.