ചൈനയിലുണ്ടായ സ്‌ഫോടനത്തില്‍ ടാറ്റാ ഗ്രൂപ്പിന് വന്‍നഷ്ടം; കമ്പനിയുടെ 5,800 ജാഗ്വര്‍-ലാന്‍ഡ് റോവര്‍ കാറുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു

single-img
23 August 2015

china-jaguarബെയ്ജിങ്: ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യയുടെ ടാറ്റാ ഗ്രൂപ്പിന് വന്‍നഷ്ടം നേരിട്ടു. കമ്പനിയുടെ 5,800 ജാഗ്വര്‍-ലാന്‍ഡ് റോവര്‍ കാറുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ലിവര്‍പൂളിലെ ജാഗ്വര്‍-ലാന്‍ഡ് റോവര്‍ ഫാക്ടറിയില്‍നിന്ന് കപ്പല്‍ മാര്‍ഗം ടിയാന്‍ജിനിലെ അസംബ്ലിങ് യൂണിറ്റില്‍ എത്തിച്ച കാറുകളാണ് നശിച്ചത്. 600 മില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികള്‍ നാലുശതമാനം ഇടിഞ്ഞിരുന്നു.

2008-ലാണ് ബ്രിട്ടനിലെ പ്രമുഖ ആഡംബരകാര്‍ നിര്‍മ്മാണ കമ്പനിയായ ജെ.എല്‍.ആര്‍ ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുത്തത്. ചൈനയിലെ തുറമുഖനഗരമായ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ 116 പേര്‍ കൊല്ലപ്പെടുകയും 60 പേരെ കാണാതാവുകയും ചെയ്തിരുന്നു.