മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഉദ്യോഗസ്ഥരെ നിർവീര്യമാക്കി ആനവേട്ടക്കേസിലെ വമ്പൻമാരെ രക്ഷിക്കാന് ശ്രമം
തിരുവനന്തപുരം ജില്ലയിലെ ചില വനപ്രദേശങ്ങളിൽ നിന്നും വൻ തോതിലുള്ള ആനകൊമ്പു മോഷ്ട്ടാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയവാർത്തകൾ മലയാളം മാധ്യമങ്ങൾകഴിഞ്ഞ കുറേ മാസങ്ങളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ചില മാധ്യമങ്ങൾ കുറ്റവാളികളെ മഹത്വവൽക്കരിച്ചും അവരെ പിടികൂടിയമുതിർന്ന വനം വകുപ്പു ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കെതിരെ കള്ളവാർത്തകൾ കൊടുത്തും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ മാത്രമായി 11 ആനകളെകൊന്ന് കൊമ്പെടുത്ത കേസിൽ നടത്തിവരുന്ന തുടർ അന്വേഷണത്തിലാണ് വന്യമൃഗവേട്ടയെക്കുറിച്ച് വനംവകുപ്പ് അധികൃതർക്ക് നിർണായകവിവരങ്ങൾ ലഭിച്ചു.
ആനവേട്ടയ്ക്ക് കുപ്രസിദ്ധിയാർജ്ജിച്ച മലയാറ്റൂർ ഫോറസ്റ്റ്ഡിവിഷനിൽ വർഷങ്ങളായി നായാട്ടുസംഘങ്ങൾ സജീവമായിരുന്നുവെന്നാണ് ഫോറസ്റ്റ് ഫ്ളെയിംഗ്സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അനധികൃതമായി സൂക്ഷിച്ചിട്ടുള്ളതും നായാട്ടിന് ഉപയോഗിച്ചുവരുന്നതുമായ 120ൽപ്പരം തോക്കുകളെക്കുറിച്ചും വനംവകുപ്പിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
അടിമാലിക്ക്സമീപത്തും കോതമംഗലത്തിനടുത്തും തോക്ക് നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്. ഇതുവരെ ലഭിച്ചിട്ടുള്ളത്കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ നടന്ന ആനവേട്ടയുടെ ഹ്രസ്വചിത്രം മാത്രമാണെന്നും ദശാബ്ദങ്ങളായി ഈ വനമേഖലയിൽ കൊല്ലപ്പെട്ട ആനകളുടെ എണ്ണം നൂറുകണക്കിനു വരുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അടുത്ത കാലത്ത് വനമേഖലയിൽ ആനകൾക്ക് പുറമെകരടി, കാട്ടുപോത്ത്, കേഴമാൻ, മുള്ളൻപന്നി തുടങ്ങിയമൃഗങ്ങളെ നായാട്ടുസംഘം കൊന്നൊടുക്കിയിട്ടുണ്ട്. കാട്ടിറച്ചി എന്ന പേരിൽവേട്ടയാടിയമൃഗങ്ങളുടെ ഇറച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും നായാട്ടുസംഘങ്ങളുടെ ഇടനിലക്കാർ വൻതുകയ്ക്ക് വിറ്റഴിച്ചതായുംഉദ്യോഗസ്ഥ സംഘത്തിന് വിവരംലഭിച്ചിട്ടുണ്ട്.
ആനവേട്ട കേസിൽവമ്പൻമാർ പിടിയിലാകുമെന്ന ഘട്ടമെത്തിയതോടെഉദ്യോഗസ്ഥരെ നിർവീര്യമാക്കി കേസ് അട്ടിമറിക്കാൻ ശ്രമമെന്നു വ്യാപക ആരോപണമുണ്ട്. മൂന്നാംമുറയെന്ന പേരിൽവേട്ടക്കാരെ മഹത്വവൽക്കരിച്ചും പ്രതികളെ പിടിച്ചവരെകേസിൽകുടുക്കിയും ശേഷിക്കുന്ന പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണു നടക്കുന്നതെന്ന് അവർ ആരോപിച്ചു.
പ്രതികളെ പിടിക്കാൻ നേതൃത്വം നൽകിയ തിരുവനന്തപുരം ഡി.എഫ്.ഒ. ടി. ഉമ, അവരുടെ ഭർത്താവും വനം ആസ്ഥാനത്തെ ഡെപ്യൂട്ടികൺ സർവേറ്ററുമായ ആർ. കമലാഹർ, പ്രതികളെ പിടികൂടിയ സംഘത്തിലെ മറ്റു 10 വനം ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി മൂവാറ്റുപുഴ പോലീസാണ് കേസ് എടുത്തത്. രണ്ടു പ്രധാന പ്രതികൾ കൂടി ഉടൻ പിടിയിലാകുമെന്നാണ് സൂചന.
ആനവേട്ടകേസിൽ പിടിയിലായ പ്രധാനി അജിബ്രൈറ്റിനെ കസ്റ്റഡിയിൽ മർദ്ദിച്ചു വാരിയെല്ലു പൊട്ടിച്ചെന്നാണ് ആരോപണം. ഇയാളുടെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസ് എടുത്തത്. വനംവകുപ്പ് ഇയാളെ കസ്റ്റഡിയിൽ എടുത്ത ജൂലൈ 12നു ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ആരോഗ്യനില തൃപ്തികരമാണെന്നും കസ്റ്റഡിയിൽ സൂക്ഷിക്കാമെന്നുമായിരുന്നു റിപ്പോർട്ട്. അതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥനായ മലയാറ്റൂർ ഫോറസ്റ്റ്ഡിവിഷനു കീഴിലെ തുണ്ടത്തിൽ റേഞ്ച്ഓഫീസർ ഇയാളെ മജിസ്ട്രേട്ട്കോടതിയിൽ നിന്നു മൂവാറ്റുപുഴകോടതിയിൽ ഹാജരാക്കാൻ അപേക്ഷ നൽകി. അപ്പോഴും പ്രതി കസ്റ്റഡിമർദ്ദനത്തെക്കുറിച്ചൊന്നും പരാതിപ്പെട്ടില്ല. അറസ്റ്റുവിവരം ഭാര്യയെ അറിയിക്കുകയുംചെയ്തു.
അജിബ്രൈറ്റിന്റെ തിരുവനന്തപുരത്തെ വീട്ടിൽനിന്നും കണ്ടെടുത്ത 32 കിലോ ആനക്കൊമ്പ് സംസ്ഥാനത്തു കൊല്ലപ്പെട്ട ആനകളുടേതാണോയെന്ന വസ്തുതയും ഈ പരിശോധനകൾ പൂർത്തിയാലേ വ്യക്തമാകു. ഈ രാസപരിശോധാ റിപ്പോർട്ട് കേസിൽ നിർണ്ണായകമായിരിക്കും. ആനവേട്ട കേസിലെ മുഖ്യപ്രതി ഐക്കരമറ്റംവാസുവും ആണ്ടിക്കുഞ്ഞും, എൽദോസും റെജിയും ആഴ്ചകളോളം വനമേഖലകളിൽ തമ്പടിച്ചാണ് ആനവേട്ട നടത്തിയിരുന്നത്. ആനകളുടെ മസ്തകം പൊളിച്ചാണ് കൊമ്പെടുക്കുന്നത്.
എന്നാൽ ഒരുതവണ നായാട്ടിനു പോകുമ്പോൾ ഏതാനും ആയിരങ്ങൾ മാത്രം പ്രതിഫലം പറ്റിയിരുന്ന ഇവർ ഈ ഗൂഢസംഘത്തിലെതാഴത്തെ കണ്ണികൾ മാത്രമായിരുന്നു. ഇവരെക്കൊണ്ടു ഇത് ചെയ്യിച്ചിരുന്ന ഇടനിലക്കാരും ആനക്കൊമ്പു വ്യാപാരികളും ലക്ഷങ്ങളും കോടികളുമാണ് ഈ ഏർപ്പാടിലൂടെ ഉണ്ടാക്കിയിരിക്കുന്നത്.
അവരിലേക്ക് അന്വേഷണം എത്തുന്നതിനുമുമ്പെ അട്ടിമറിക്കപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയിൽ മൂന്നാംമുറ പ്രയോഗിച്ചെന്നു കാട്ടി ഐ.എഫ്.എസ്. ദമ്പതിമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ആനവേട്ട കേസിൽ പ്രതികളുടെഎണ്ണം ഇനിയും ഉയരുമെന്നും അന്തർസംസ്ഥാന വ്യാപകമായി നടന്നുവരുന്ന അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.