വിദേശത്ത് നിന്നുമെത്തുന്നവര്‍ക്ക് ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം

single-img
21 August 2015

0_135573781846_news

പ്രവാസികള്‍ക്ക് ഒരു നല്ല വാര്‍ത്ത. വിദേശത്ത് നിന്നുമെത്തുന്നവര്‍ക്ക് ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്ന പരിധിയാണ് 10000 രൂപയുംകൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. . കൂട്ടത്തില്‍ 25,000 രൂപ കൂടി കൈവശം കൊണ്ടുവരുന്നതിനും തടസ്സമില്ല. ഇതുവരെ ഡിക്ലയര്‍ ചെയ്യാതെ 10,000 രൂപയില്‍ കൂടുതല്‍ കൊണ്ടുവരാന്‍ കഴിയില്ലായിരുന്നു.

ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ ‘കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍’ വ്യവസ്ഥകളിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂല്യപരിധിക്കു മുകളില്‍ ഒരു ലാപ്‌ടോപ് കംപ്യൂട്ടര്‍ കൂടി അനുവദിക്കും. അതായത്, 45,000 രൂപ വിലയുള്ള വിദേശവസ്തുക്കള്‍ക്കു പുറമേ ഒരു ലാപ്‌ടോപ് കൂടി നികുതിയില്ലാതെ കൊണ്ടുവരാം. പുതുക്കിയ വ്യവസ്ഥയനുസരിച്ച് 45,000 രൂപയ്ക്കു മുകളില്‍ വിലയുള്ള വസ്തുക്കള്‍ കൊണ്ടുവരണമെങ്കില്‍ അധികമൂല്യത്തിന്റെ 36.05% നികുതി നല്‍കണം.

എന്നാല്‍ അയല്‍രാജ്യങ്ങളായ ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് 6000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ മാത്രമേ സൗജനമായി കൊണ്ടുവരാനാകൂ. കൂട്ടത്തില്‍ സൗജന്യമായി കൊണ്ടുവരാവുന്ന പുകയിലയുടെയും അനുബന്ധ വസ്തുക്കളുടെയും അളവ് പകുതിയാക്കിയിട്ടുമുണ്ട്. 100 സിഗരറ്റും 25 സിഗാറും 125 ഗ്രാം പുകയിലയും മാത്രമേ ിനി സൗജന്യമായി എത്തിക്കാന്‍ കഴിയുള്ളു.

മാംസം, മാംസ ഉല്‍പന്നങ്ങള്‍, മത്സ്യം, പാല്‍ ഉല്‍പന്നങ്ങള്‍, വിത്ത്, ചെടികള്‍, പഴങ്ങള്‍, പൂക്കള്‍ തുടങ്ങിയവ കൊണ്ടുവരുന്നവര്‍ അവയുടെ ആകെ വിദേശനാണ്യ മൂല്യമെത്രയെന്നും വെളിപ്പെടുത്തേണ്ടിവരും.