ചൊക്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം അനുവാദം കൂടാതെ എടുത്തു കുടിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്

single-img
8 August 2015

04-blood-knife-copyമദ്യപാനത്തിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. പൂവ്വക്കൽ ജയേഷ് ബാബു (42) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെ മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ജയേഷ് ബാബുവിന്റെ സുഹൃത്തായ തിരുവനന്തപുരം കടകംപള്ളി പഞ്ചായത്തിലെ വടക്കേകുന്നില്‍ വിജയനെ (60) ചൊക്ലി എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

ജയേഷ് സി.പി.എമ്മിന്റെ സജീവ പ്രവർത്തകനാണ്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു ജയേഷിന് കുത്തേറ്റത്. നെഞ്ചത്തും താടിക്കും കുത്തേറ്റ നിലയിൽ ആദ്യം ചൊക്ളി മെഡിക്കൽ സെന്ററിലും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ച ശേഷമാണ് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

വിജയന്‍ താമസിക്കുന്ന വാടക കെട്ടിടത്തിലെത്തിയ ജയേഷ് ബാബു അവിടെ സൂക്ഷിച്ചിരുന്ന മദ്യം സമ്മതംകൂടാതെ എടുത്തു കുടിച്ചതിനെ തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടാവുകയും മുറിയിലുണ്ടായ കത്തികൊണ്ടു ജയേഷ് ബാബുവിനെ വിജയന്‍ കുത്തുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജയേഷ്ബാബു കോയമ്പത്തൂരില്‍ ബേക്കറി ജീവനക്കാരനാണ്.

വിജയനെ ചൊക്ളി എസ്.ഐ ബിജു കസ്റ്റഡിയിൽ എടുത്തു.