പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ ഉത്തരക്കടലാസുകള്‍ കീറിയെറിഞ്ഞ് കാമുകന്റെ പ്രതികാരം
വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ ഉത്തരക്കടലാസുകള്‍ കീറിയെറിഞ്ഞ് കാമുകന്റെ പ്രതികാരം.എംഎസ്‌സി ഉത്തരക്കടലാസുകളാണു കാമുകൻ വലിച്ച് കീറിയത്. കര്‍ണാടകയിലെ വിജയനഗര ശ്രീ കൃഷ്ണദേവരായ സര്‍വകലാശാലയിലാണു സംഭവം നടന്നത്.സഭവത്തിൽ 26കാരനായ പി മധുകുമാറിനെ പോലീസ് പിടികൂടി.
ബിഎസ്‌സിക്കു പഠിക്കുമ്പോഴാണ് മധുകുമാർ സഹപാഠിയായ പെണ്‍കുട്ടിയോട് ഇഷ്ടം അറിയിച്ചത്.എന്നാൽ താത്പര്യമില്ല എന്നാണ് പെൺകുട്ടി പ്രതികരിച്ചത്.പിന്നീട് മധുകുമാര്‍ ഡിഗ്രിക്കു തോറ്റുപോകുകയും പെണ്‍കുട്ടി എംഎസ്‌സി മാത്‌സിനു ചേരുകയുമായിരുന്നു. ഒരു കൊല്ലം താമസിച്ചു പിജിക്കു ചേര്‍ന്ന ഇയാള്‍, മൂല്യനിര്‍ണയ ക്യാമ്പില്‍ ദിവസവേദനത്തിന് ജോലി തരപ്പെടുത്തി. ഉത്തരക്കടലാസുകള്‍ എങ്ങനെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മറ്റും മനസിലാക്കിയ ശേഷം പെണ്‍കുട്ടിയുടെ പേപ്പര്‍ കണ്ടെത്തി ഇയാള്‍ നശിപ്പിക്കുകയുമായിരുന്നു.
തുടർന്ന് സംഭവം മനസ്സിലായ അധികൃതർ പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് താനിങ്ങനെ ചെയ്തതെന്നു മധുകുമാര്‍ സമ്മതിച്ചു.ഉത്തരക്കടലാസിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകളൊഴിച്ച് അകത്തുള്ള നാലുപേജുമാണ് ഇയാള്‍ നശിപ്പിച്ചത്.