സുജിത്തിന്റെ സിവില്‍ സര്‍വ്വീസ് വിജയം മാതൃഭാഷയുടെ വിജയം കൂടിയാണ്

single-img
7 July 2015

Sujith

മാതൃഭാഷയോടുള്ള അടങ്ങാത്ത സ്‌നേഹമാണ് അങ്കനവാടി അധ്യാപികയായ അംബുജത്തിന് മകനെ ഗവ. സ്‌കൂളില്‍ അയച്ചു പഠപ്പിച്ചതിനു പിന്നിലുണ്ടായിരുന്നത്. അമ്മയുടെ മാതൃഭാഷയോടുള്ള സ്‌നേഹവും വിശ്വാസവും ഇന്ന് എസ്. സുജിത് ദാസ് എന്ന മകന്‍ കാത്തു. മുട്ടമ്പലം ഗവ. സ്‌കൂളില്‍ നിന്ന് ആദ്യാക്ഷരങ്ങള്‍ കുറിച്ച്, സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍വരെ എത്തി നില്‍ക്കുന്ന സുജിത് നാടിന് അഭിമാനമാകുകയാണ്. ഒപ്പം കഷ്ടപ്പാടിനിടയിലും തന്റെ മകശന രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലെത്തിക്കാന്‍ ശ്രമിച്ച ആ അമ്മയും.

പുതുപറമ്പില്‍ വി. അംബുജത്തിന്റെ മകനായ സുജിത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 689-ാം റാങ്കാണ് സ്വന്തമാക്കിയത്. പ്ലസ് ടുവും കഴിഞ്ഞ് ബി ടെക് പൂര്‍ത്തിയാക്കി ചെറിയ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്ത സുജിത് ഒടുവില്‍ തന്റെ കഠിന പ്രയത്‌നത്തിലൂടെ സെന്‍ട്രല്‍ എക്‌സൈസില്‍ ഇന്‍സ്‌പെക്ടറാകുകയായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല. തുടര്‍ന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും സ്വന്തമാക്കി സുജിത് വീണ്ടും തന്റെ മികവ് വ്യക്തമാചക്കി.

അതിനു ശേഷമാണു സിവില്‍ സര്‍വീസ് റാങ്കിലേക്കുള്ള സുജിത്തിന്റെ പടയോട്ടം. മുട്ടമ്പലം ഗവ. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്ന സുജിത് ഇന്ന് നാടിന്റെ തശന്ന അഭിമാനമായി മാറിയിരിക്കുകയാണ്. അന്നത്തെ ക്ലാസ് ടീച്ചറും ഇപ്പോള്‍ സ്‌കൂളിന്റെ പ്രഥമാധ്യാപികയുമായ മെറീന ഏബ്രഹാമിന് സുജിത്തിന്റെ കഴിവില്‍ അന്നേ വിശ്വാസമുണ്ടായിരുന്നു.

അമ്മയോടൊപ്പം കഴിഞ്ഞ ദിവസം പറമ്പില്‍ കൃഷികാര്യങ്ങള്‍ നോക്കുന്നതിനിടയിലാണ് റാങ്കുണ്ടെന്ന കാര്യം സുഹൃത്തുക്കള്‍ സുജിത്തിനെ അറിയിക്കുന്നത്. അമ്മയെ വാടകവീട്ടില്‍ നിന്നു സ്വന്തമായൊരു വീട്ടിലേക്ക് മാറ്റിപാര്‍പ്പിക്കണമെന്ന ാഗ്രഹവുമായി പുതിയ ദൗത്യത്തിലേക്ക് സുജിത് ഇറങ്ങുകയാണ്.