മാംസനിബദ്ധമല്ല രാഗമെന്ന് തെളിയിച്ച ഒരു പ്രണയസാക്ഷാത്കാരം

single-img
29 June 2015

Indian-holding-hands-at-wedding-smaller (1)

സമുഹത്തിലെ ഉന്നതരുടെ പീഡനത്തിനിരയായ അനാഥയായ പെണ്‍കുട്ടിയെ ഉപേക്ഷിക്കാതെ കാമുകന്‍ ജീവിത സഖിയാക്കി. തെലുങ്കാനയിലെ കൊല്ലൂരാണ് ഈ ഒരു നല്ലവാര്‍ത്തയുടെ ഉറവിടം.

അനാഥയും ഫോട്ടോസ്റ്റാറ്റ് കടയിലെ ജോലിക്കാരിയുമായ പെണ്‍കുട്ടിയെ ജോലി കഴിഞ്ഞു വരുന്ന വഴിയില്‍ വെച്ച് സമൂഹത്തിലെ ഉന്നതരായ വ്യക്തികളുടെ നേതൃത്വത്തില്‍ ഒരു സംഘം തട്ടിക്കൊണ്ട് പോയി ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. സംഘത്തില്‍ ആര്‍മി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരുമുണ്ടായിരുന്നു.

എന്നാല്‍ തന്റെ കാമുകിക്ക് സംഭവിച്ച പീഡനവിവരം അറിഞ്ഞിട്ടും കാമുകനായ മുണ്ണങ്കി രാജേഷ് പെണ്‍കുട്ടിയെ കൈവിടാന്‍ തയ്യാറായില്ല. അവള്‍ തന്റെ സ്വന്തം തന്നെയാണെന്നും ഞാന്‍ ആത്മാര്‍ത്ഥമായി അവളെ സ്‌നേഹിക്കുന്നെന്നും രാജു പറഞ്ഞു. . വിവാഹം കഴിഞ്ഞയുടന്‍ അവര്‍ ഹൈദരാബാദിലേക്ക് പോവുകയാണെന്നും രാജേഷ് ശവളിപ്പെടുത്തി.

ഇവരുടെ വിവാഹത്തിന് ജനപ്രതിനിധികളടക്കമുള്ള ഉന്നതരും എത്തിയിരുന്നു. തെനാലി എം.എല്‍.എ. അലാപതി രാജേന്ദ്ര പ്രസാദ് അടക്കമുള്ള നേതാക്കള്‍ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.