ഭാര്യയെ മുപ്പതിനായിരം രൂപയ്ക്ക് വേശ്യാലയത്തില്‍ വിറ്റ ഭർത്താവ് പിടിയിൽ

single-img
27 June 2015

arrested-medബാംഗളൂരു: മുപ്പതിനായിരം രൂപയ്ക്ക് ഭാര്യയെ വേശ്യാലയത്തില്‍ വിറ്റ ഭർത്താവിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കേന്ദ്ര ക്രൈംബ്രാഞ്ചിന്‍റെ സ്ത്രീ സുരക്ഷാ വിഭാഗം വ്യാഴാഴ്ച്ച സുബ്രമണ്യപുരത്തെ വീട്ടില്‍ നടത്തിയ മിന്നല്‍പരിശോധനയിലാണ് ഭർത്താവിനെ പിടികൂടിയത്. സംഭവ സ്ഥലത്ത് നിന്നും സ്ത്രീയെ പോലീസ് രക്ഷപ്പെടുത്തി. വേശ്യാലയ നടത്തിപ്പുകാരായ കൃഷ്ണ(32), നരസിംഹ(35) എന്നീ രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിശദമായ ചോദ്യ൦ ചെയ്യലിലാണ് സ്ത്രീ നരസിംഹന്‍റെ ഭാര്യയാണെന്ന് വ്യക്തമായി. ഇയാള്‍ മുപ്പതിനായിരം രൂപയ്ക്ക് ഭാര്യയെ കൃഷ്ണ എന്ന വ്യക്തിക്ക് വിറ്റിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പോലീസിന് അറിയാന്‍ കഴിഞ്ഞു.

സ്ത്രീയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ എച്ച്ഐവി ബാധിതയാണെന്നും ഇവരുമായി ബന്ധപ്പെട്ടവര്‍ക്കും രോഗം പകര്‍ന്നു കാണുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.