കാമുകനൊപ്പം ജീവിക്കാന്‍ ഐ.ടി. ജോലിക്കാരനായ ഭര്‍ത്താവിനെ ജ്യൂസില്‍ ഉറക്കഗുളിക നല്‍കി കഴുത്തറുത്ത് കൊന്ന് കനാലില്‍ തള്ളി

single-img
12 June 2015

Shilpa-Reddyകാമുകനൊപ്പം ജീവിക്കാന്‍ ഐ.ടി. ജോലിക്കാരനായ ഭര്‍ത്താവിനെ ജയൂസില്‍ ഉറക്കഗുളിക നല്‍കി കഴുത്തറുത്ത് കൊന്ന് കനാലില്‍ തള്ളിയ യുവതിയെ ബംഗളുരു പൊലിസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബംഗളുരുവിലെ ബനസ്വതിയില്‍ താമസിച്ചിരുന്ന ആന്ധ്ര സ്വദേശിയായ കേശവ് റെഡ്ഡിയെയാണ് ഭാര്യ ശില്‍പ റെഡ്ഡി ക്രൂരമായി കൊലപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച ആക്ടിയന്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കേശവ് റെഡ്ഡി(36) ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ശില്‍പ്പ ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കുകയും കേശവ് റെഡ്ഡി മയങ്ങിവീണപ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ശില്‍പ കാമുകനായ വസുദേവിനെ വിളിച്ചുവരുത്തി മൃതദേഹം ചാക്കില്‍ കെട്ടി കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരം കനാലില്‍ കൊണ്ട് തള്ളുകയായിരുന്നു.

പിറ്റേന്ന് വൈകുന്നേരം ശില്‍പ്പ കേശവിന്റെ സഹോദരന്‍ തിരുമല റെഡ്ഡിയെ ഫോണില്‍ വിളിച്ച് ആന്ധ്രയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പോയ ഭര്‍ത്താവിനെപ്പറ്റി യാതൊരു വിവരവുമില്ലെന്ന് അറിയിച്ചു. ശില്‍പ്പയുടെ സംസാരത്തില്‍ സംശയം തോന്നിയ തിരുമല റെഡ്ഡി പൊലിസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ശില്‍പ്പയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ശില്‍പ റെഡ്ഡി ശനിയാഴ്ച രാത്രിയില്‍ ശ്രീനിവാസപുരം തടാകത്തിന് സമീപമുണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു.

ഇത് വെച്ച് ശില്‍പ്‌യെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് കേശവ റെഡ്ഡിയുടെ മൃതദേഹം കണ്ടെടുത്തു.

തന്റെ ബന്ധുവും കാമുകനുമായ വാസുദേവിനെ വിവാഹം കഴിച്ച് വിദേശത്ത് താമസമാക്കാന്‍ വേണ്ടിയാണ് കൊല നടത്തിയശതന്ന് ശില്‍പ പറഞ്ഞതായി പൊലിസ് അറിയിച്ചു. ശില്‍പ്പയുടെ കാമുകനായ വസുദേവിനെയും കൊലപാതകത്തിന് പിന്തുണ നല്‍കിയെന്ന കുറ്റത്തിന് ശില്‍പ്പയുടെ മാതാപിതാക്കളെയും പൊലിസ് അറസ്റ്റ് ചെയ്തു.