കേരളം വിപണിയിൽ വീണ്ടും കൊക്കോ ആധിപത്യം നേടുന്നതായി കണക്കുകള്‍

single-img
29 May 2015

coco കേരളം വിപണിയിൽ വീണ്ടും കൊക്കോ ആധിപത്യം നേടുന്നതായി കണക്കുകള്‍. വിലത്തകർച്ച മൂലം എൺപതുകളിൽ കേരളം വിട്ട കൊക്കോക്ക് ഇപ്പോള്‍ മികച്ച വില ലഭിച്ച് തുടങ്ങിയെന്നാണ് വിവരം. കേരളത്തിൽ 2013–14ൽ കൊക്കോ ഉൽപാദനം 6320 ടണ്ണായിരുന്നു. 13483 ഹെക്ടറിൽ കൊക്കോ കൃഷി ചെയ്യുന്നുമുണ്ട്. 2012–13ൽ 12483 ഹെക്ടറിൽ 6136 ടൺ ഉൽപാദിപ്പിച്ച സ്ഥാനത്താണിത്.

മുന്‍ സാഹചര്യത്തില്‍ നിന്ന് ഭിന്നമായി കൂടുതല്‍ ആവശ്യക്കാര്‍ കൊക്കൊയ്ക്ക് ഉണ്ടായതാണ് വില കൂടാന്‍ കാരണം. ചോക്ക്‌ലേറ്റ് നിർമാണത്തിനാണ് കൊക്കോയുടെ ഉപയോഗം. എൺപതുകളിൽ കൊക്കോ എടുത്തിരുന്ന ഒരു ബഹുരാഷ്ട്ര കമ്പനി വില ഇടിച്ചതൊടെ കൊക്കോ വില കിലോ 16 രൂപയിൽ നിന്ന് അഞ്ചു രൂപയിൽ താഴെ എത്തിയത്. ഇതോടാ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്ഥമാണ്.  ഈ മേഖലയില്‍  നിരവധി ചെറുകിട കമ്പനികള്‍ വന്നതോടെ കൊക്കൊയ്ക്ക് മികച്ച വിപണിയാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയില്‍ പോലും ഇപ്പോള്‍ കൊക്കോ തികയുന്നില്ല എന്ന സ്ഥിതിയിലായി.

30000 ടൺ കൊക്കോ ഇന്ത്യയിൽ തന്നെ ആവശ്യമുണ്ടെങ്കിലും ഉൽപാദനം 16300 ടൺ മാത്രമാണ്. വേണ്ടതിന്റെ ഏകദേശം പകുതി കുറവ്. അതിനാല്‍ വില ഇടിവ് അധികം ഉണ്ടാകില്ലെന്നാണ് കരുതുന്നത്. കേരളം കഴിഞ്ഞാല്‍ ആന്ധ്രയും കര്‍ണ്ണാടകയും കൊക്കോ കൃഷിയുണ്ട്. ഏതാനും വർഷങ്ങൾക്കകം കൊക്കോയിൽ ആന്ധ്ര കേരളത്തെ കടത്തിവെട്ടിയേക്കും.