ശസ്ത്രക്രിയക്കിടെ ഡോക്ടർ വയറ്റിനുള്ളിൽ മൊബൈൽ മറന്നു വെച്ചെന്ന പരാതിയുമായി യുവതി
സിസേറിയന് വിധേയയായ സ്‌ത്രീയുടെ വയറ്റിൽ ഡോക്‌ടർ മൊബൈൽ ഫോൺമറന്നുവച്ചതായി പരാതി. ജോർദാർ സ്വദേശിയായ ഹാനാൻ മഹ്മൂദ് അബ്ദുൾ കരീം (36) ആണു പരാതിയുമായി രംഗത്ത് വന്നത്.
കഴിഞ്ഞമാസം 24 നായിരുന്നു ഹനാൻ ഒരു സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെ കുഞ്ഞിന് ജന്‍മം നൽകിയത്.ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ മുതൽ പ്രശ്നങ്ങൾ തുടങ്ങിയെന്നാണ് യുവതി പറയുന്നത്. വയറ്റിൽ എന്തോ വിറയ്‌ക്കുന്നതായി തോന്നുകയും കലശലായ വേദയുമായിരുന്നു പ്രധാനം.
പ്രസവം നടന്ന ആശുപത്രിയിൽ ഹനാനെ എത്തിച്ചെങ്കിലും വേണ്ടത്ര പരിചരണം ലഭിക്കാത്തതിനാൽ സർക്കാർ ആശുപത്രിയിലേക്കുമാറ്റി. അവിടെ നടത്തിയ എക്‌സ്റേ പരിശോധനിയിലാണ് മൊബൈൽ കണ്ടത്തിയെന്നും ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകയായിരുന്നുവെന്നും യുവതി അവകാശപ്പെടുന്നത്
ഹാനാൻ മഹ്മൂദ് അബ്ദുൾ കരീമിന്റെ കേസ് പാർലമെന്റിലും എത്തി ജോർദാൻ പാർലമെന്റ് അംഗം സലിം അൽ ബറ്റായ സംഭവത്തിന്റെ പേരിൽ അഴിമതി സർക്കാർ രാജി വെയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചു