മന്ത്രിയാകാന്‍ വേണ്ടി താന്‍ രേഖയൊന്നും തിരുത്തയിട്ടില്ലെന്ന് വി.ഡി സതീശന്‍

single-img
16 May 2015

satheesan_350_010514105806വി.ഡി സതീശന് അധികാര മോഹമാണെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷിനും മന്ത്രി കെ.സി. ജോസഫിനും മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ രംഗത്ത്. മന്ത്രിയാകാന്‍ വേണ്ടി താന്‍ രേഖയൊന്നും തിരുത്തയിട്ടില്ലെന്നും തന്റെ ചെലവിന്‍ ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്നാണ് കൊടിക്കുന്നിലിന്റെ ഉദ്ദേശമെന്നും സതീശന്‍ തുറന്നടിച്ചു.

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ സര്‍ക്കാരിന്റെ കാര്യത്തിലുള്ള വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്നും എന്നാല്‍ കെ.സി. ജോസഫും കൊടിക്കുന്നില്‍ സുരേഷും മറ്റെന്തോ ഉദ്ദേശത്തോടെ പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പറഞ്ഞവര്‍ മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ അട്ടിമറിക്കാന്‍ പരസ്യമായും രഹസ്യമായും നേതൃത്വം നല്‍കിയവരാണെന്നും അദ്ദേഹം ആരോപിച്ചു.

കെപിസിസി പ്രസിഡന്റും എ.കെ. ആന്റണിയും പറഞ്ഞതിന്റെ ബാക്കി മാത്രമാണ് താന്‍ പറഞ്ഞതെന്നും ആന്റണിക്കു നേരിട്ടു മറുപടി പറയാന്‍ കഴിയാത്തതു കൊണ്ട് തന്റെ തലയില്‍ ചാരുകയാണെന്നും സതീശന്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് പണ്ടേ ഉമ്മന്‍ ചാണ്ടി വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് എല്ലായിടത്തും അഴിമതിക്കെതിരെ പ്രതിഷേധമാണ്. എ.കെ. ആന്റണിയുടെ പ്രസ്താവനയാണ് എല്ലാവരെയും ചൊടിപ്പിച്ചത്. ആന്റണി അങ്ങനെ പറയാനുള്ള സാഹചര്യമാണ് വിലയിരുത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.