യുവതി ലേണര്‍ ലൈസന്‍സ് പരീക്ഷ തോറ്റത് 113 തവണ
113 തവണ ലേണര്‍ ലൈസന്‍സ് പരീക്ഷ തോറ്റ യുവതി ബ്രിട്ടനിലെ ഏറ്റവും മോശം ലേണര്‍ ഡ്രൈവറെന്ന പേരില്‍ വാര്‍ത്തകളിലിടം പിടിച്ചു. 30 വയസുള്ള യുവതി തോല്‍ക്കാന്‍ തയ്യാറെടുത്ത് പരീക്ഷ എഴുതാൻ വന്നതാണോയെന്ന് കരുതിപ്പോകരുത്. ജയിക്കണമെന്ന ആഗ്രഹവുമായി പരീക്ഷ എഴുതിയെങ്കിലും കഴിഞ്ഞ 113 തവണയും യുവതി നിലം തൊട്ടില്ല.അങ്ങനെ അവർ ബ്രിട്ടനിലെ ഏറ്റവും മോശം ലേണര്‍ ഡ്രൈവറെന്ന പേര് നേടുകയും ചെയ്തു.
ഇവരുടെ പേര് മോട്ടോര്‍വാഹന വകുപ്പ് പുറത്തുവിട്ടിട്ടില്ല. 3500 ഓളം ഡോളര്‍ ടെസ്റ്റിനായിത്തന്നെ ഇവര്‍ ഇതുവരെ മുടക്കിക്കാണുമെന്നാണ് ഡെയിലി മെയില്‍ കണക്ക്.രണ്ട് ഭാഗങ്ങളാണ് പരീക്ഷക്കുള്ളത് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളും പിന്നെ ഒരു അവബോധ പരീക്ഷയും. പിന്നെ യുവതിക്ക് ആശ്വാസമുള്ള കാര്യം മറ്റൊന്നാണ് ഇങ്ങനെ പരാജയപ്പെടുന്നതിന് മറ്റ് രണ്ട് സ്ഥാനക്കാർ കൂടി ഉണ്ടെന്നുള്ളതാണ്.
86 തവണ പരാജയപ്പെട്ടയാളും 66 തവണ പരിശ്രമിച്ചവരുമൊക്കെ പിന്നാലേയുണ്ട്. എന്നാൽ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു ബര്‍മിങ്ങ്ഹം സ്വദേശിയായ 41കാരന്‍ എണ്‍പതാം തവണ പരീക്ഷ പാസായിരുന്നു.