2017 ല്‍ ആംആദ്മി പാര്‍ട്ടി ഒരു ഓര്‍മ്മ മാത്രമായി മാറും; പറയുന്നത് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങളും ചള്‍സ്- ഡയാന വിവാഹമോചനവും പ്രവചിച്ച് ലോക ശ്രദ്ധ നേടിയ വ്യക്തി

single-img
1 April 2015

Kejriwal_SAD2017 ജനുവരിയോടെ ആംആദ്മി പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്നും അരവിന്ദ് കേജ്‌രിവാള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാതെ പടിയിറങ്ങേണ്ടി വരുമെന്നും പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ സുശീല്‍ ചതുര്‍വേദി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷനാകുന്ന കെജരിവാളിന് നേരെ ഡല്‍ഹിയുടെ തെരുവുകളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അലയടിക്കുമെന്നും ചിലപ്പോള്‍ അദ്ദേഹം സശാരീരികമായി ആക്രമിക്കപ്പെട്ടേക്കാമെന്നും സുളീല്‍ ചതുര്‍വേദി സൂചിപ്പിക്കുന്നു.

പ്രവചനം അവിടം കൊണ്ടും തീരുന്നില്ല. ഈ വര്‍ഷം ജൂണ്‍ 15-ഓടെ പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പുണ്ടാകുശമന്നും ആം ആദ്മിയില്‍ നിന്നും മറ്റൊരു പാര്‍ട്ടി പിറവിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. 2017 ല്‍ വാട്ടര്‍ലൂ യുദ്ധം തോറ്റ നെപ്പോളിയന്റെ വസ്ഥയാകും കേജ്‌രിവാളിനെന്നും ചതുര്‍വേദിയുടെ പ്രവചനം പറയുന്നു.

മുമ്പ് 2013 ഡിസംബറില്‍ ആംആദ്മിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്ന് ഇയാള്‍ പ്രവചിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹം പ്രവചനം നടത്തിയിരുന്നു.

ഇന്ത്യയുടെ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങളും ചള്‍സ്- ഡയാന വിവാഹമോചനവും പ്രവചിച്ച് ഇദ്ദേഹം ലോകശ്രദ്ധ നേടിയിരുന്നു. 1996ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു.