ചന്ദ്രബോസ് കൊലക്കേസ്; കുറ്റപത്രം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കില്ല

single-img
30 March 2015

Nisamതൃശ്ശൂര്‍: മുഹമ്മദ് നിഷാമിനെതിരെയുള്ള കുറ്റപത്രം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കില്ല. ചന്ദ്രബോസ് കൊലക്കേസിന്റെ കുറ്റപത്രം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നൽകുമെന്ന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. അന്വേഷണസംഘവുമായി അദ്ദേഹം ഞായറാഴ്ച ചര്‍ച്ച നടത്തി. കേസില്‍ നൂറിലധികം സാക്ഷികളാണുള്ളത്.

ഫോറന്‍സിക് തെളിവുകള്‍ സംബന്ധിച്ചുള്ള സര്‍ട്ടിഫിക്കറ്റുകൂടി ലഭിക്കേണ്ടതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റിയത്. കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന്റെ ജോലികളെല്ലാം പൂര്‍ത്തിയായി.

സംഭവത്തെക്കുറിച്ച് നേരിട്ടു വിവരങ്ങള്‍ നല്കാന്‍ സാധിക്കുന്ന 12 പേര്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് കേസില്‍ സാക്ഷികളായുള്ളത്. ഇതില്‍ നിഷാമിന്റെ ഭാര്യ അമലും ഉള്‍പ്പെടും. ഏതെങ്കിലും സാഹചര്യത്തില്‍ അമല്‍ കൂറുമാറിയാല്‍ പ്രതിക്ക് ലഭിക്കുന്നതിന് സമാനമായ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമായി അത് മാറും.

ലഭിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകൂടി ഉള്‍പ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ ഇത് കോടതിയില്‍ സമര്‍പ്പിക്കാനും പോലീസ് ക്ലബ്ബില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.