നാവികസേനാ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ ഉദ്യോഗസ്‌ഥന്റെ മൃതദേഹവും കണ്ടെടുത്തു
ഗോവയില്‍ നാവികസേനയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ നാവികസേനാ ഉദ്യോഗസ്‌ഥന്റെ മൃതദേഹവും കണ്ടെടുത്തു. നേവി ഓഫീസർ ലഫ്‌റ്റനന്റ് അഭിനയ് നഗോരിയെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇന്ന് കണ്ടെത്തിയത്. ഇതോടെ നാവികസേന രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.ചൊവ്വാഴ്ച രാത്രി 11ന് പരിശീലനപറക്കലിനിടെ തകർന്ന ഡ്രോണിയർ വിമാനത്തിലെ പൈലറ്റുകളായ രണ്ടുപേരെ കാണാതായിരുന്നു.
അപകടത്തില്‍ കൊല്ലപ്പെട്ട വനിത ഉദ്യോസ്‌ഥ ലഫ്‌റ്റനന്റ് കിരണ്‍ ശെഖാവത്തിന്റെ(27) മൃതദേഹം ഇന്നലെ രാത്രിയില്‍ വിമാനാവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇന്ത്യയില്‍ ജോലിക്കിടയിലുണ്ടാകുന്ന അപകടത്തില്‍ മരിക്കുന്ന ആദ്യ വനിതാ ഓഫീസറാണ് കിരണ്‍.
വിമാനം തകർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ കൂടെയുണ്ടായിരുന്ന കമാൻഡർ നിഖിൽ കുൽദീപ് ജോഷിയെ മത്സ്യബന്ധനബോട്ട് രക്ഷപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്‌ചയാണ് നാവികസേനാ വിമാനം ഗോവന്‍ തീരത്ത് തകര്‍ന്നു വീണത്. മൂന്ന് പേരാണ് അപകട സമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്