ഓണ്‍ലൈനിലൂടെ തന്റെ മകളെ നിരന്തരംശല്യപ്പെടുത്തുകയും വാട്‌സ്ആപ്പിലൂടെ നഗ്നചിത്രങ്ങള്‍ അയക്കുകയും ചെയ്ത യുവാവിനെപിതാവ് മകളുടെ ഐഡിയില്‍ നിന്നും ചാറ്റ്‌ചെയ്ത് വിളിച്ചുവരുത്തി തല്ലിക്കൊന്നു

single-img
10 March 2015

Man-beats-pervert-to-death

ബ്രസീലിലെ ഗോയാസില്‍ ഓണ്‍ലൈനിലൂടെ തന്റെ മകളെ നിരന്തരം ശല്യപ്പെടുത്തുകയും വാട്ആപ്പിലൂടെ നഗ്നചിത്രങ്ങള്‍ അയക്കുകയും ചെയ്ത യുവാവിനെ പിതാവ് മകളുടെ ഐഡിയില്‍ നിന്നും ചാറ്റ്‌ചെയ്ത് വിളിച്ചുവരുത്തി തല്ലിക്കൊന്നു. മാസങ്ങളായി സോഷ്യല്‍ മീഡിയ സൈറ്റകളിലൂടെ തന്റെ മകളെ ശല്യം ചെയ്ത യുവാവിനെയാണ് പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചത്.

23കാരനായ യുവാവാണ് കൊല്ലപ്പെട്ടതെന്നും പക്ഷേ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്ത യുവാവിനെക്കൊണ്ട് പൊറുതിമുട്ടിയ പിതാവ് ഒടുവില്‍ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയും ഇതിനെ തുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയുടെ ഐഡിയില്‍ നിന്ന് ലോഗിന്‍ ചെയ്ത് പെണ്‍കുട്ടിയെന്ന വ്യാജേന യുവാവുമായി ചാറ്റ് ചെയ്യുകയായിരുന്നു.

ചാറ്റിങ്ങിനൊടുവില്‍ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച യുവാവിനോട് നേരിട്ട് കാണാമെന്ന് ഇയാള്‍ സമ്മതം നല്‍കിയതനുസരിച്ച് യുവാവ് എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ മര്‍ദ്ദിച്ചു കൊന്നത്.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് തന്നെ കൊല്ലരുതെന്നും പെണ്‍കുട്ടിയെ ഇനി ശല്യം ചെയ്യില്ലെന്നും പറയുന്നു ഇയാളുടെ മാപ്പപേക്ഷ ചെവിക്കൊള്ളാന്‍ പെണ്‍കുട്ടിയുടെ പിതാവ് തയ്യാറായില്ല. യുവാവ് മരിക്കുന്നത് വരെ ഇയാള്‍ മര്‍ദ്ദനം തുടര്‍ന്നു. ഓണ്‍ലൈനിലൂടെ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന എല്ലാവര്‍ക്കും പാഠമായിരിക്കട്ടെ എന്ന സന്ദേശത്തോടെയാണ് ഇയാള്‍ കൊലപാതക വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.