പിതാവിനോടുള്ള വിരോധം മകളോട് തീര്‍ത്തു, ആറുവയസുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുകമ്പി കുത്തിയിറക്കിയ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍.

single-img
8 March 2015

rape-3_650_030815104248ഗുജറാത്തില്‍ ആറുവയസുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുകമ്പി കുത്തിയിറക്കിയ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് രാജ്യത്തിനാകെ അപമാനമായ സംഭവം അരങ്ങേറിയത്. സെക്യുരിറ്റി ഗാര്‍ഡായ കൗശല്‍ അനില്‍ സിംഗ് ചൗഹാനാണ് സംഭവത്തില്‍ അറസ്റ്റിലായത്.

വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന ബാലികയെ കൗശല്‍ തൊട്ടടുത്ത കെട്ടിടസമുച്ചയത്തിന്റെ സെല്ലാറിലുള്ള പാര്‍ക്കിംഗ് ഏരിയയിലേക്കു കൂട്ടിക്കൊണ്ടുപോയി ഇരുമ്പുകമ്പി സ്വകാര്യഭാഗങ്ങളില്‍ കുത്തിയിറക്കി. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. കമ്പി കുത്തിയിറക്കിയതുമൂലം ആന്തരാവയവങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്.

കുട്ടിയുടെ പിതാവുമായി കൗശലിനുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് പെണ്‍കുട്ടിക്കു നേരേയുണ്ടായ അക്രമത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. വാഹനപാര്‍ക്കിംഗിനെച്ചൊല്ലി നാളുകള്‍ക്കു മുമ്പു കുട്ടിയുടെ പിതാവും കൗശലും തര്‍ക്കമുണ്ടായിരുന്നു. ഇതാണ് ഇയാളെ ഇത്രയ്ക്ക് ഭീകരമായ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.