പ്രധാനാധ്യാപകന്‍ ആത്മഹത്യചെയ്ത കേസില്‍ ജെയിംസ് മാത്യു എം.എല്‍.എയെ പോലീസ് അറസ്റ്റുചെയ്തു

single-img
27 February 2015

James Nathew

കണ്ണൂര്‍ തളിപ്പറമ്പ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആത്മഹത്യചെയ്ത കേസില്‍ ജെയിംസ് മാത്യു എം.എല്‍.എയെ പോലീസ് അറസ്റ്റുചെയ്തു. ശ്രീകണ്ഠാപുരം പൊലീസില്‍ എം.എല്‍.എ കീഴടങ്ങുകയായിരുന്നു.

ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ എംഎല്‍എ ചികില്‍സയ്ക്കും മറ്റുമായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നു നാലു ദിവസത്തിനകം ഹാജരാവാന്‍ ശ്രീകണ്ഠപുരം പൊലീസ് നോട്ടിസ് നല്‍കുകയായിരുന്നു. ഇന്ന് ഉച്ചയോടെ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നുഗ പ്രാദേശിക നേതാക്കള്‍ക്കൊപ്പം ജയിംസ് മാത്യൂ ശ്രീകണ്ഠപുരം സിഐ മുമ്പാകെ ഹാജരാകുകയായിരുന്നു.

ഡിസംബര്‍ 15നാണു തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ പ്രധാനാധ്യാപകന്‍ ശ്രീകണ്ഠപുരം ചുഴലി സ്വദേശി ഇ.പി. ശശിധരനെ കാസര്‍കോട് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സഹ അധ്യാപകന്‍ എം.വി. ഷാജി, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ക്കെതിരായ പരാമര്‍ശമുള്ള ആത്മഹത്യാക്കുറിപ്പുകള്‍ ലോഡ്ജ് മുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ജയിംസ്മാത്യുവിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.