ചെക്ക് റിപ്പബ്ലിക്ക് റസ്‌റ്റോറന്റിൽ വെടിവെയ്പ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

single-img
25 February 2015

czech-shootingപ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ റസ്‌റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. പ്രാഗിന് തെക്ക്കിഴക്കുള്ള നഗരമായ യൂഷര്‍സ്‌കൈ ബ്രോഡിലാണ് ആക്രമണം ഉണ്ടായത്. റസ്‌റ്റോറന്റിലേക്ക് കടന്നുകയറിയ തോക്കുധാരി എട്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചുമരിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഇരുപതോളം പേര്‍ റസ്റ്റോറന്റില്‍ ഉണ്ടായിരുന്നു.

25 റൗണ്ടോളം വെടിയുതിര്‍ത്ത അക്രമി, സര്‍ക്കാര്‍ തന്നെ വഞ്ചിച്ചുവെന്നും ആക്രോശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ റസ്‌റ്റോറന്റിലെ സുരക്ഷാ ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

അറുപതുവയസുള്ള നാട്ടുകാരനാണ് അക്രമിയെന്ന് സൂചനയുണ്ട്. ടിവി ചാനലിൽ വിളിച്ചുപറഞ്ഞ ശേഷമായിരുന്നു ആക്രമണം.