ബാലികയെ പീഡിപ്പിച്ച കുറ്റത്തിന് റിമാന്റിലായ എഞ്ചിനീയറെ കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ജിപ്പ് തടഞ്ഞ് നിര്‍ത്തി നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞു

single-img
21 February 2015

Cheemuttaഒമ്പത് വയസ്സുകാരി ബാലികയെ ലൈംഗികമായി പീഡിപ്പിച്ച വൈദ്യുതിബോര്‍ഡ് സബ് എഞ്ചിനീയറെ നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞു. കമ്പിളികണ്ടം കെ.എസ്.ഇ.ബി. സെക്ഷനിലെ എഞ്ചിനീയറായ കത്തിപ്പാറ മംഗളയില്‍ ചന്ദ്രനെയാണ് മപാലീസ് കോടതിയഇല നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്നവഴി നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞ് യാത്രയാക്കിയത്.

കൊന്നത്തടി പൂതാളി സ്വദേശിനി മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാഴാഴ്ച വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഇന്നലെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഇയാളെ
റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പോലീസ് ജീപ്പില്‍ കയറ്റി കോടതി വളപ്പില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന വഴി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ട്രാഫിക് പോലീസ് യൂണിറ്റിനു സമീപം പോലീസ് വാഹനം തടയുകയായിരുന്നു.

ഓടിയടുത്ത നാട്ടുകാര്‍ പ്രതിയുടെ നേര്‍ക്ക് ശകവരവര്‍ഷത്തോടെ ചീമുട്ടമുട്ടയെറിയുകയായിരുന്നു. രോഷാകുലരായ നാട്ടുകാരില്‍ നിന്നും ഏറെ പണിപ്പെട്ടാണ് പോലീസുകാര്‍ ഇയാളെരക്ഷപ്പെടുത്തിയത്.

കഴിഞ്ഞ 30ന് വൈദ്യുതി പോസ്റ്റ് ഇട്ട് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീടിന് സമീപം എത്തിയ ഇയാള്‍ സ്‌കൂളില്‍ നിന്നെത്തിയ കുട്ടിയെ ഇയാള്‍ പണി കാണിച്ചുതരാമെന്നു പറഞ്ഞ് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. ലൈന്‍വലിക്കുന്ന പണികാണാന്‍ പെണ്‍കുട്ടിയോടൊപ്പം എത്തിയ സഹോദരനെ പേന എടുത്ത് കൊണ്ടുവരുവാന്‍ പറഞ്ഞയച്ച ശേഷമായിരുന്നു പീഡനം.