സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ ചന്ദ്രബോസിന്റെ മോഴിയെടുക്കാനായില്ലെന്ന് പോലീസ്; പക്ഷേ ചന്ദ്രബോസ് ആശുപത്രിയില്‍ സംസാരിച്ചിരുന്നതായി ചികിത്സിച്ച ഡോ. റെന്നീസ് ഡേവിസ്

single-img
17 February 2015

Chandraവിവാദ വ്യവസായി കാര്‍ കയറ്റി കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ മൊഴി സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ മരിക്കുന്നതിന് മുമ്പ് എടുക്കാന്‍ കഴിയില്ലായിരുന്നുവെന്ന പോലീസിന്റെ വാദം പൊളിയുന്നു. ആശുപത്രിയില്‍ വച്ച് ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന ഡോക്ടര്‍ റെന്നീസ് ഡേവിസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കൊലക്കേസില്‍ കേസില്‍ നിര്‍ണായകമാകുമായിരുന്ന മൊഴി പോലീസ് രേഖപ്പെടുത്താതിരുന്നത് വിവാദമായിരിക്കുയാണ്. മരണമടഞ്ഞ ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

ഇതിനിടെ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ നാളെ കുന്ദംകുളം കോടതി പരിഗണിക്കും.