മദ്യലഹരിയില്‍ ഭാര്യയേയും മകളെയും കൊല്ലാന്‍ ശ്രമിച്ച പോലീസുകാരനെ ഭാര്യസഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി

single-img
2 February 2015

policeചെറുതോണി: മദ്യലഹരിയില്‍ ഭാര്യയേയും മകളെയും കൊല്ലാന്‍ ശ്രമിച്ച പോലീസുകാരനെ ഭാര്യസഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി. കുളമാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ പി.പി രാജുവാണ് (48) കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജുവിന്‍െറ ഭാര്യയുടെ മൂത്ത സഹോദരി സരസമ്മയെ (53) കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന സരസമ്മ രാജുവിന്‍െറ വീട്ടിലാണ് താമസം. മദ്യപാനിയായ രാജു ഭാര്യ സുജിയേയും മക്കളേയും തല്ലുന്നത് പതിവായിരുന്നു. ഒരു വര്‍ഷത്തിലധികമായി ജോലിക്ക് പോകാറില്ല. സുജിയെ കത്തി ഉപയോഗിച്ച് കുത്താനൊരുങ്ങിയ രാജുവിനെ സരസമ്മ വിറകു തടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തിയ ശേഷം കറിക്കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.

രാജുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയായിരുന്നു.  കെ.എസ്.എഫ്.ഇ ചെറുതോണി ശാഖയിലെ ജീവനക്കാരിയാണ് സുജി. രാജുവിന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.