ദേശീയ ഗെയിംസിനു തിരി തെളിഞ്ഞു
ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി കേരളത്തിന്റെ ഒളിംപ്യന്മാരായ പി.ടി.ഉഷയും അഞ്ജു ബോബി ജോര്‍ജും ചേര്‍ന്ന് ഗെയിംസ് ദീപത്തിന് തിരികൊളുത്തി. സച്ചിനാണു ഇരുവർക്കും ദീപശിഖ കൈമാറിയത്. കേന്ദ്ര നഗരാസൂത്രണ വകുപ്പ്മന്ത്രി വെങ്കയ്യ നായിഡു ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗതം ആശംസിച്ചു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സേനോവാള്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ധനമന്ത്രി കെ. എം.മാണി, വ്യവസായവകുപ്പ്മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും സംഘത്തിന്റെയും മേളപ്പെരുക്കത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്.അതിനുശേഷം മോഹന്‍ലാലിന്റെ ലാലിസം സ്റ്റേജിലെത്തി