പാട്ടുത്സവത്തിനിടെ വീട്ടമ്മയെ അപമാനിച്ചതിന് റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്
പാട്ടുത്സവത്തിനിടെ വീട്ടമ്മയെ നിലമ്പൂരിന്റെ സരിത നായരെന്ന് വിളിച്ച് അവഹേളിച്ചതിനാണ് റിമിക്കെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. ജനുവരി 12ന് റിമി ടോമിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം. വീട്ടമ്മയെ വേദിയിലേക്ക് ക്ഷണിക്കുകയും നിലമ്പൂരിന്‍െറ സരിതാ നായര്‍ എന്ന് പരിചയപ്പെടുത്തുകയും അപരിചിതനോടൊപ്പം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കൂടാതെ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയായിരുന്നു ഇത്.
പിന്നീട് പരിപാടിയുടെ സ്പോണ്‍സറെ വേദിയില്‍ വിളിച്ച് വരുത്തി, ഇത്രയും ചെയ്തതിന് രണ്ടു പവന്‍ സ്വര്‍ണക്കമ്മല്‍ സമ്മാനമായി നല്‍കാന്‍ ആവശ്യപ്പെടുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാൽ വാഗ്ദാനം നല്‍കിയ സ്വര്‍ണക്കമ്മല്‍ കിട്ടിയില്ലെന്ന് മാത്രമല്ല പരിപാടിക്ക് ശേഷം തന്നെ പരിചയക്കാരും നാട്ടുകാരം സരിത നായരെന്ന് വിളിച്ച് അപമാനിക്കുന്നത് കടുത്ത മാനഹാനിയുണ്ടാക്കുന്നതായും നോട്ടീസില്‍ പറയുന്നു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തില്ലെങ്കില്‍ നിയമ നടപടി തുടരുമെന്നും വ്യക്തമാക്കി.