മൂന്ന് വര്‍ഷം മുമ്പ് പൂജാ ബമ്പര്‍ ഒന്നാം സമ്മാനമായ രണ്ടുകോടി രൂപയും ഇന്നോവാ കാറും ലഭിച്ച തോട്ടേംചാലില്‍ എം.ടി. വിജയന്‍ അമിത മദ്യപാനത്തിന് അടിമയായി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

single-img
12 January 2015

2015jan12lotaryമൂന്നു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മനമായ രണ്ടു കോടി രൂപയും ഇന്നോവ കാറും ലോട്ടറിയടിച്ചയാളെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണെ്ടത്തി. തോട്ടേംചാലിലെ മേനോമ്പറമ്പില്‍ എം.ടി.വിജയനെ(52)യാണു മരിച്ച നിലയില്‍ കണെ്ടത്തിയത്. മരണസമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ മകനാണു മൃതദേഹം ആദ്യം കണ്ടത്.

2012ലാണ് ഇദ്ദേഹത്തിനു ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറിയടിച്ചതിനെത്തുടര്‍ന്ന് ആലക്കോട് രയരോം നായരുമൂലയില്‍ സ്വദേശിയായ ഇദ്ദേഹം ലോട്ടറിയടിച്ച തുകയുപയോഗിച്ചു മൂന്നേക്കര്‍ സ്ഥലവും വീടും വാങ്ങി 2013 ജൂണില്‍ പാലാവയല്‍ തോട്ടേംചാലിലേക്കു താമസം മാറുകയായിരുന്നു.

അമിത മദ്യപാനത്തിനടിമയായിരുന്ന വിജയന്‍ സ്ഥിരം മദ്യപിച്ചു വീട്ടിലെത്തി കുടുംബാംഗങ്ങളുമായി വഴക്കിടാറുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ഭാര്യയും മകനും കുടുംബകലഹത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരു മാസമായി അമ്മവീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു.